ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യഥാർഥത്തിൽ സ്േനഹം തോന്നിയതുകൊണ്ട് തന്നെയാണ് കെട്ടിപ്പിടി ച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തമിഴ്നാട്ടിലെ സ്റ്റെല്ല മേരീസ് കോളജിൽ വിദ്യാർഥികളുമായി സംവ ദിക്കുന്നതിനിടെയാണ് രാഹുലിെൻറ പരാമർശം.
പ്രധാനമന്ത്രിയുടെ പ്രസംഗം കണ്ടുകൊണ്ടിരിക്കുകയായി രുന്നു. അദ്ദേഹത്തോട് ഒരു വിരോധവും തോന്നിയില്ല. പ്രധാനമന്ത്രി വളരെ ക്ഷുഭിതനായിരുന്നു. ഇൗ മനുഷ്യന് ലോകത്തിെൻറ ഭംഗി കാണാൻ സാധിക്കുന്നില്ല. അതിനാൽ തെൻറ ഭാഗത്തു നിന്ന് സ്നേഹം നൽകാമെന്ന് കരുതിയാണ് കെട്ടിപ്പിടിച്ചത് രാഹുൽ പറഞ്ഞു.
When @RahulGandhi broke protocol to greet the students of Stella Maris College. #VanakkamRahulGandhi pic.twitter.com/Yov7PYbj65
— Congress (@INCIndia) March 13, 2019
റോബർട്ട് വാദ്രക്കെതിരെ അന്വേഷണം നടത്തിക്കോളൂ. എന്നാൽ അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും അന്വേഷിക്കണം . ഇതു പറയുന്ന ആദ്യ ആളായിരിക്കും താനെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ നിലവിൽ ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. അതിനെ രണ്ടായി തിരിക്കാം. ഒന്ന് െഎക്യമെന്ന ആശയമാണ്. അതിൽ ഇന്ത്യയിലെ ജനങ്ങൾ ഒരുമിച്ച് കഴിയണമെന്നും ചില ആശയങ്ങൾ മാത്രം ഉയർന്നു നിൽക്കരുതെന്നും പറയുന്നു.
അടുത്തത് നിലവിലെ സർക്കാറും പ്രധാനമന്ത്രിയും പ്രതിനിധീകരിക്കുന്ന ആശയമാണ്. അവർ കരുതുന്നത് ഇന്ത്യയിലാകമാനം ഒരാശയം മാത്രമേ നിലനിൽക്കാവൂ എന്നാണ്. അവർക്ക് നമ്മുടെ സമൂഹത്തിൽ സ്ത്രീകളുടെ പങ്കിനെ സംബന്ധിച്ച് പ്രത്യേക തരം കാഴ്ചപ്പാടുണ്ട്. വ്യത്യസ്ത സംസ്കാരവും ഭാഷകളും കേന്ദ്രീകൃത സംസ്കാരത്തേക്കാൾ താഴെയാണെന്ന് അവർ കരുതുന്നു. 3000 സ്ത്രീകൾക്ക് മുന്നിലിരുന്ന് ചോദ്യങ്ങളെ നേരിടാൻ എന്തുെകാണ്ടാണ് പ്രധാനമന്ത്രി തയാറാകാത്തതെന്നും രാഹുൽ ചോദിച്ചു.
I imbibe the quality of humility from my mother. However weak a person maybe, they have a unique opinion and one must always respect and understand where they're coming from: CP @RahulGandhi #VanakkamRahulGandhi pic.twitter.com/vvjBbvEIu4
— Congress (@INCIndia) March 13, 2019
കോൺഗ്രസ് അധികാരത്തിൽ വന്നാൽ നടപ്പിലാക്കുന്ന സാമ്പത്തിക പദ്ധതികളുടെ രൂപരേഖയും അദ്ദേഹം വിവരിച്ചു. നിലവിൽ ജി.എസ്.ടി അഞ്ച് വ്യത്യസ്ത തട്ടുകളായാണ് കിടക്കുന്നത്. അത് പുനർനിർമിച്ച് ഏകനികുതിയാക്കും. നീരവ് മോദിയെ പോലുള്ളവരിലൂടെ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കും. നിങ്ങളെ പോലുള്ള സംരംഭകർക്കായി ബാങ്കിങ് സംവിധാനം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.