കോവിഡ് ഭയന്ന് ആത്മഹത്യ ചെയ്ത ദമ്പതികൾ നെഗറ്റീവ്; പൊലീസിന് അയച്ച ശബ്ദസന്ദേശത്തിൽ ചില വെളിപ്പെടുത്തലുകൾ

മംഗളൂരു: കോവിഡാെണന്ന് ഭയന്ന് ആത്മഹത്യ ചെയ്ത ദമ്പതികൾക്ക് കോവിഡില്ല. സൂറത്കലിലെ അപ്പാർട്ട്മെൻറിൽ കഴിയുന്ന രമേഷ് (40), സുവർണ (35) എന്നിവരാണ് കഴിഞ്ഞ ദിവസം കോവിഡ് ലക്ഷണങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്തത്.

കോവിഡ് ഭീതിമൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യകുറിപ്പിലുണ്ടെങ്കിലും ഇരുവരും മറ്റ് അസുഖങ്ങളാൽ ബുദ്ധിമുട്ടുകയും കുട്ടികളില്ലാത്തതിൽ അസ്വസ്ഥരായിരുന്നുവെന്നും സുഹൃത്തുക്കളും അയൽവാസികളും പറയുന്നു. 

ആത്മഹത്യക്ക് തൊട്ടുമുമ്പ് പൊലീസുമായി ബന്ധപ്പെട്ട രമേശ് ആത്മഹത്യ സൂചന നൽകിയിരുന്നു. ഇത് സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്: ''പൊലീസ് ഉദ്യോഗസ്ഥനായ ശശികുമാറിനെ രാവിലെ 6.45 ഓടെ രമേശ് വിളിക്കുന്നത്. ജീവിതം അവസാനിപ്പിക്കാൻ രാത്രിയിൽ ഭാര്യ ഉറക്ക ഗുളിക കഴിച്ചെങ്കിലും വിജയിച്ചില്ലെന്നും അതോടെ രാവിലെ തൂങ്ങിമരിച്ചെന്നും വെളിപ്പെടുത്തിയ രമേശ് താനും തൂങ്ങിമരിക്കാൻ പോവുകയാണെന്നും പറഞ്ഞു. തങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് ദമ്പതികൾ സംശയം പ്രകടിപ്പിച്ചിരുന്നു.രമേശിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കോൾ കട്ട് ചെയ്യുകയായിരുന്നുവെന്ന് ശശികുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഉടനെ തന്നെ പൊലീസ് രമേശിന്‍റെ വീട് കണ്ടെത്താൻ ശ്രമം ആരംഭിച്ചു. രാവിലെ 7.10 ഓടെ പൊലീസ് രമേശിന്‍റെ വീട് കണ്ടെത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

പൊലീസിന് അയച്ച ശബ്ദസന്ദേശത്തിലും രമേശ് ചിലകാര്യങ്ങൾ പങ്കുവെച്ചിരുന്നു. "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങൾക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ട്. എന്‍റെ ഭാര്യക്ക് പ്രമേഹം ബാധിച്ചതിനാൽ അവൾ രോഗത്തെ വല്ലാതെ ഭയപ്പെട്ടിരുന്നു. ഞങ്ങളുടെ അന്ത്യകർമങ്ങൾക്കായി ഒരു ലക്ഷം രൂപ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. 2000 -ലാണ് ഞങ്ങൾ വിവാഹിതരായത്. 2002 -ൽ ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ചെങ്കിലും 12 ദിവസങ്ങൾക്ക് ശേഷം അവൻ മരിച്ചു. ഗർഭകാലത്ത് അവൾക്ക് പ്രമേഹമുണ്ടായിരുന്നു. 2005 -ൽ അവൾ വീണ്ടും ഗർഭിണിയായി, പക്ഷെ ഗർഭം അലസി. തുടർന്ന് ചികിത്സകൾ നടത്തിയെങ്കിലും ഗർഭം ധരിക്കാനായില്ല. മാനസിക വിഷമങ്ങൾ അനുഭവിച്ചിരുന്ന ഇരുവർക്കും കോവിഡ് രോഗലക്ഷണങ്ങൾ പ്രകടമായതോടെയാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ദമ്പതികൾ അവരുടെ അപ്പാർട്ട്മെന്‍റ് പാവപ്പെട്ടവർക്ക് നൽകണമെന്ന് പറഞ്ഞതായി ശബ്ദ സന്ദേശത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

ആത്മഹത്യ കുറിപ്പിനൊപ്പം ഒരു ലക്ഷം രൂപ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിന് ശേഷം പണം കുടുംബത്തിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി കെ സുധാകർ പറഞ്ഞു. കോവിഡിനെ ഭയക്കേണ്ട സാഹചര്യമില്ലെന്നും രാജ്യത്ത് മികച്ച ചികിത്സയുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

Tags:    
News Summary - Fearing Covid, couple end lives in Mangaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.