ന്യൂഡൽഹി: തൻെറ വരുമാനം പഞ്ചാബിലുള്ളവരുടേതിന് സമാനമായിരിക്കണമെന്നാണ് ഓരോ കർഷകനും ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അതേസമയം, രാജ്യത്തെ കർഷകർക്ക് ബിഹാറിലുള്ളവരുടെ വരുമാനം മതിയെന്നാണ് മോദി സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ ജീവിതനിലവാരം കാണിക്കുന്ന സർവേയുടെ കണക്കുകൾ സൂചിപ്പിച്ചാണ് രാഹുലിൻെറ ട്വീറ്റ്.
77,124 രൂപയാണ് രാജ്യത്തെ ശരാശരി ഒരു കർഷക കുടുംബത്തിൻെറ പ്രതിവർഷ വരുമാനം. അതയായത് 6427 രൂപ പ്രതിമാസം ലഭിക്കും. ഇതിൽ 6223 രൂപ ചെലവ് വരുമെന്നും സർവേയിൽ പറയുന്നു.
അതേസമയം 2,16,708 രൂപയാണ് പഞ്ചാബിലെ കർഷകരുടെ ഒരു വർഷത്തെ വരുമാനം. ഹരിയാനയും ജമ്മു ആൻഡ് കശ്മീരും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. 1,42,668 രൂപയുമായി കേരളം നാലാമതാണ്. അതേസമയം പട്ടികയിൽ അവസാനമുള്ള ബിഹാറിൻെറ പ്രതിവർഷ വരുമാനം 42,684 രൂപയാണ്. വെസ്റ്റ് ബംഗാളാണ് തൊട്ടുമുകളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.