രാഹുൽ ഗാന്ധിക്കെതിരെ വ്യാജ വിഡിയോ: സീ ന്യൂസ് ആങ്കർക്ക് സുപ്രീംകോടതി സംരക്ഷണം

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വ്യാജ വീഡിയോ കെട്ടിച്ചമച്ച കേസിൽ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യം നൽകി രക്ഷിച്ച സീ ന്യൂസ് ആങ്കർ രോഹിത് രഞ്ജന് കൂടുതൽ അറസ്റ്റുകളിൽ നിന്ന് സുപ്രീംകോടതി സംരക്ഷണം നൽകി. ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ അവധിക്കാല ബെഞ്ച് ആണ് രോഹിതിനെതിരായ നടപടികളിൽ നിന്ന് കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിലെയും രാജസ്ഥാനിലെയും പൊലീസിനെ തടയുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 

ചൊവ്വാഴ്ച സീ ന്യൂസ് ആങ്കറെ ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്യാൻ വന്നപ്പോൾ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യം നൽകി രക്ഷിച്ചിരുന്നു. തുടർന്ന് ഒളിവിൽ കഴിയുന്ന രോഹിത്, ഒരേ കുറ്റത്തിന് ഛത്തീസ്ഗഢിലും രാജസ്ഥാനിലും നിരവധി എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതിനെതിരെ ബുധനാഴ്ചയാണ് സുപ്രീംകോടയിലെത്തിയത്.

വയനാട്ടിൽ തന്‍റെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐക്കാരായ കുട്ടികളോട് തനിക്ക് ദേഷ്യമോ ശത്രുതയോ ഇല്ലെന്ന രാഹുലിന്‍റെ വാക്കുകൾ രാജസ്ഥാനിലെ കനയ്യാ ലാലിന്‍റെ ഘാതകരെ കുറിച്ച് പറഞ്ഞതാക്കി വീഡിയോ കെട്ടിച്ചമച്ചുണ്ടാക്കി സീ ന്യൂസിൽ കാണിച്ചതാണ് രോഹിത് രഞ്ജനെതിരായ കേസ്. ഛത്തീസ്ഗഢിന് പുറമെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും വ്യാജ വീഡിയോക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെട്ടിച്ചമച്ച വീഡിയോ പങ്കുവെച്ച ബി.ജെ.പി എം.പിയും മുൻ കേന്ദ്ര മന്ത്രിയും രാജ്യവർധൻ സിങ് റാേതാഡിനെയും പ്രതിയാക്കിയാണ് എഫ്.ഐ.ആർ.

Tags:    
News Summary - Fake video against Rahul Gandhi: Supreme Court protects Zee News anchor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.