അഹമ്മദാബാദ്: ഗുജറാത്തിൽ 2004ൽ നടന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകക്കേസിലെ പ്രതികളായ മുൻ പൊലീസ് ഒാഫിസർമാരെ കുറ്റവിമുക്തരാക്കാനുള്ള അപേക്ഷ വിധി പറയാൻ ആഗസ്ത് നാലിലേക്ക് മാറ്റി. അഹമ്മദാബാദ് സി.ബി.െഎ പ്രത്യേക കോടതിയാണ് ഹരജിയിൽ വധി പറയുക. കുറ്റവിമുക്തരാക്കാനുള്ള പ്രതികളുടെ ഹരജിയെ ഇശ്റത് ജഹാെൻറ മാതാവ് ഷമീമ കൗസർ എതിർത്തിരുന്നു. ഷമീമ കൗസറിെൻറ ഹരജി പരിഗണിച്ച ശേഷമാണ് ആഗസ്ത് നാലിന് വിധി പറയാൻ തീരുമാനിച്ചത്.
ഗുജറാത്ത് പൊലീസ് ഇശ്റത് ജഹാനെയും മറ്റു മൂന്നു പേരെയും വ്യാജ ഏറ്റുമുട്ടലിൽ വെടിവെച്ചുകൊന്നുവെന്നാണ് കേസ്.
റിട്ട. പൊലീസ് ഒാഫിസർമാരായ ഡി.ജി. വൻസാര, എൻ.കെ. അമിൻ എന്നിവരാണ് കേസിൽനിന്ന് വിടുതൽ നേടാൻ ഹരജി നൽകിയത്. ഇൗ ഹരജി ചോദ്യം ചെയ്ത ഷമീമ കൗസറിെൻറ അഭിഭാഷകൻ പി.െഎ. പർവേശ് രണ്ടു പേർക്കുമെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് വാദിച്ചു.
ഇശ്റത് ജഹാൻ, ജാവേദ് ശൈഖ് എന്ന പ്രാണേഷ് പിള്ള, അംജദലി അക്ബറലി റാണ, സീഹാൻ ജോഹർ എന്നിവരെ 2004 ജൂൺ 15ന് അഹ്മദാബാദിന് സമീപമാണ് പൊലീസ് വെടിവെച്ചുകൊന്നത്. ഭീകരസംഘടനാ ബന്ധമുള്ള ഇവർ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിട്ടു എന്നാരോപിച്ചാണ് പൊലീസ് സംഘം കൊല നടത്തിയത്. സി.ബി.െഎ അന്വേഷിച്ച കേസിൽ ഏഴ് പൊലീസ് ഉദ്യോഗസ്ഥർ പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.