വാഷിങ്ടൺ: കോവിഷീൽഡ് വാക്സിെൻറ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതികരണവുമായി വൈറ്റ് ഹൗസ് ആരോഗ്യ ഉപദേഷ്ടാവ് ഡോ. അന്തോണി ഫൗച്ചി. ന്യായമായ തീരുമാനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
കടുത്ത പ്രതിസന്ധിയിലാണ് ഇന്ത്യ ഇപ്പോഴുള്ളത്. കൂടുതൽ പേർക്ക് വേഗത്തിൽ വാക്സിനേഷൻ നൽകുകയാണ് ഇപ്പോൾ വേണ്ടത്. അതുകൊണ്ട് വാക്സിൻ ഇടവേള വർധിപ്പിക്കാനുള്ള തീരുമാനം ന്യായമായ ഒന്നാണെന്ന് ഫൗസി പറഞ്ഞു. എന്നാൽ, ആവശ്യത്തിന് വാക്സിൻ ലഭ്യമാവുന്ന സാഹചര്യത്തിൽ ഇടവേള ഇത്രയും വർധിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് കടുത്ത വാക്സിൻ ക്ഷാമം അനുഭവപ്പെടുന്നതിനിടെയാണ് കോവിഷീൽഡ് വാക്സിെൻറ ഇടവേള വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇടവേള ആറ് മുതൽ എട്ട് ആഴ്ചയിൽ നിന്ന് 12 മുതൽ 16 ആഴ്ച വരെയായാണ് വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.