ന്യൂഡൽഹി: വോട്ടുയന്ത്രത്തിൽ കൃത്രിമം കാണിച്ചുെവന്ന വെളിപ്പെടുത്തൽ ഗൗരവതരമാണെന്നും അന്വേഷണം ആവശ്യമാണെന് നും കോൺഗ്രസ്. അതേസമയം, വെളിപ്പെടുത്തലുണ്ടായ ലണ്ടനിലെ വാർത്തസമ്മേളനത്തിൽ പാർട്ടി നേതാവ് കപിൽ സിബൽ പെങ്കടു ത്തത് വ്യക്തിപരമായാെണന്നും വക്താവ് അഭിഷേക് സിങ്വി ന്യൂഡൽഹിയിൽ പറഞ്ഞു.
കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും നിരന്തരം ആവശ്യപ്പെടുന്ന, 50 ശതമാനം വിവിപാറ്റ് പരിശോധിക്കണമെന്ന ആവശ്യം ആവർത്തിക്കുന്നുവെന്നും ഇത് വോട്ടുയന്ത്രത്തിൽ ജനങ്ങൾക്ക് വിശ്വാസം ഉറപ്പാക്കാൻ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഗൗരവമുള്ളതാണ്. പരിശോധിക്കാതെ ഇതിനെ പിന്തുണക്കാനോ തള്ളിക്കളയാനോ എനിക്ക് കഴിയില്ല. അതുെകാണ്ട് സമഗ്രമായ അന്വേഷണം ഇക്കാര്യത്തിൽ അനിവാര്യമാണ്. വിഷയത്തെ തെരഞ്ഞെടുപ്പ് കമീഷൻ തുറന്ന മനസ്സോടെ നോക്കിക്കാണണം’’ -സിങ്വി മാധ്യമങ്ങേളാടു പറഞ്ഞു.
യൂറോപ്പിലെ ഇന്ത്യൻ ജേണലിസ്റ്റ്സ് അസോസിേയഷനിലെ മാധ്യമപ്രവർത്തകെൻറ ക്ഷണപ്രകാരമാണ് കപിൽ സിബൽ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചത്. ഇതിൽ കോൺഗ്രസ് കക്ഷിയെല്ലന്ന് അദ്ദേഹംതന്നെ പറഞ്ഞതാണെന്നും സിങ്വി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.