ജമ്മു: ജമ്മു-കശ്മീരിെല നിയന്ത്രണേരഖയിൽ െവടിനിർത്തൽ ലംഘനം തുടരുന്ന പാകിസ്താെൻറ ഒാേരാ വെടിയുണ്ടക്കും പത്ത് എന്ന തോതിൽ ൈസന്യം തിരിച്ചടിക്കുമെന്ന് കശ്മീർ ഉപമുഖ്യമന്ത്രി നിർമൽ സിങ്. പൂഞ്ച് ജില്ലയിൽ പാക് ഷെല്ലാക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിെൻറ പ്രതികരണം.
‘‘പാകിസ്താൻ ഒരു വെടിയുണ്ട ഉപയോഗിച്ചാൽ നമ്മൾ പത്ത് ബുള്ളറ്റുകൊണ്ട് തിരിച്ചടിക്കും. അവർ നടത്തുന്ന അക്രമങ്ങൾക്ക് കനത്ത തിരിച്ചടിയല്ലാതെ മറ്റൊന്നും പറയാനില്ല’’ -നിർമൽ സിങ് പറഞ്ഞു.
അതിർത്തിയിൽ സിവിലിയന്മാരെ പാക് സൈന്യം നിഷ്കരുണം കൊലെപ്പടുത്തുന്നത് നോക്കിനിൽക്കാൻ കഴിയില്ല. അതിനെ നയതന്ത്രപരമായും സൈനികമായും കൈകാര്യം ചെയ്യും -ഉപമുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ, തെക്കൻ കശ്മീരിലെ ഷോപിയാൻ ജില്ലയിൽ സുരക്ഷസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി പൊലീസ് അറിയിച്ചു. അവ്നീര ഗ്രാമത്തിലെ സെയ്നേപാറയിൽ തീവ്രവാദികൾ എത്തിയതായി രഹസ്യവിവരം ലഭിച്ചിരുന്നു. അവിടെ തിരച്ചിൽ നടത്തുന്നതിനിടെ സുരക്ഷസേനക്കുനേരെ തീവ്രവാദികൾ വെടിയുതിർത്തതോടെ തിരിച്ചടിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.