പുതിയ ജിഹാദ് ആരോപണവുമായി മത്സര പരീക്ഷാ പരിശീലകൻ ലളിത് സർദാന. മുസ്‍ലിംകുട്ടികൾ ഹിന്ദുകുട്ടികളെ സ്വയംഭോഗത്തിന് പ്രേരിപ്പിക്കുന്ന ജിഹാദ് വ്യാപകമാണെന്നാണ് ലളിത് സർദാനയുടെ വിചിത്രവാദം. ഒാൺലൈൻ, ഒാഫ്‍ലൈൻ എൻട്രൻസ് പരിശീലന രംഗത്തുള്ള സർദാനയുടെ വിവാദ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുന്നുണ്ട്.
ഹിന്ദുകുട്ടികൾക്ക് മുസ്‍ലിം കുട്ടികൾ അശ്ലീല ചിത്രങ്ങളും വിഡിയോകളും കാണിച്ചുകൊടുക്കുകയാണെന്ന് സർദാന പറയുന്നു. അശ്ലീല വിഡിയോകൾ കാണുന്ന ഹിന്ദുകുട്ടികൾ ആവേശം കൊള്ളുകയും സ്വയംഭോഗം ചെയ്യുകയും ചെയ്യുന്നു. അങ്ങിനെ സ്വയംഭോഗം ചെയ്യുന്നതിലൂടെ ഹിന്ദുക്കളുടെ ലൈംഗിക ശേഷി ക്രമേണകുറയും. ഹിന്ദുക്കളുടെ ലൈംഗിക ശേഷി കുറക്കാനുള്ള ഈ ജിഹാദ് വ്യാപകമാണെന്നും ലളിത് സർദാന വിഡിയോയിൽ വിശദീകരിക്കുന്നു.
ഇപ്പോൾ അത് മനസിലാകില്ലെന്നും വർഷങ്ങൾ കഴിയുമ്പോൾ ഇത് ബോധ്യപ്പെടുമെന്നും സർദാന പറയുന്നു. ഇതിനായി വെബ്സീരീസുകളും വിഡിയോകളും ഉണ്ടാക്കുന്നുണ്ടെന്നും സർദാന പറഞ്ഞു.
അത്തരം വെബ്സീരീസുകൾ സംവിധാനം ചെയ്യുന്നതും അതിൽ അഭിനയിക്കുന്നതും മുസ്‍ലിംകളാണ്. എന്നാൽ, ഈ വെബ്സീരീസുകൾ കാണുന്നത് മുസ്‍ലിംകളല്ല, ഹിന്ദുകുട്ടികളാണെന്നും ലളിത് സർദാന പറഞ്ഞു.
സർദാനയുടെ വിവാദ വിഡിയോ ഇതിനകം ലക്ഷങ്ങളാണ് കണ്ടത്. 1997 മുതൽ എൻട്രൻസ് പരിശീലന രംഗത്തുള്ള ലളിത് സർദാന ഐ.ഐ.ടിയിൽ നിന്ന് ബിരുദം നേടിയയാളാണെന്നാണ് വെബ്സൈറ്റിൽ അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.