ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മുൻനിര പോരാളികളായ ഡോക്ടർമാർക്കും മറ്റു ആരോഗ്യ പ്രവർത്തകർക്കും കൃത്യസമയത്ത് ശമ്പളം നൽകുന്നുവെന്ന് ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. എന്നാൽ ഇതിെൻറ ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകളുടെ ചുമതലയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചതോടെ ഉത്തരവ് നടപ്പാക്കാത്തവർക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു.
‘നിങ്ങൾ നിസ്സഹായരല്ല. നിങ്ങളുടെ ഉത്തരവ് അനുസരിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. നിങ്ങൾക്ക് ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവാദിത്തമുണ്ട്. നടപടികൾ സ്വീകരിക്കാൻ സ്വീകരിക്കാൻ സാധിക്കും’ കേന്ദ്രസർക്കാരിെൻറ നിലപാടിൽ അതൃപ്തി അറിയിച്ചശേഷം ജസ്റ്റിസ് എം.ആർ. ഷാ അറിയിച്ചു.
അതേസമയം ആരോഗ്യപ്രവർത്തകരുടെ ശമ്പളം സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയതായും എന്നാൽ നാലു സംസ്ഥാനങ്ങൾ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പഞ്ചാബ്, മഹാരാഷ്ട്ര, ത്രിപുര, കർണാടക എന്നിവയാണ് ആ നാലു സംസ്ഥാനങ്ങളെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ആരോഗ്യപ്രവർത്തകരുടെ ക്വാറൻറീൻ കാലാവധി അവധിയായി പരിഗണിക്കുന്നുവെന്ന ഹരജിക്കാരുടെ പരാതിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.