ബംഗളൂരു: ഹവാല പണമിടപാട് കേസിൽ തിഹാർ ജയിലിൽ കഴിയുന്ന കർണാടക കോൺഗ്രസ് എം.എൽ.എ ഡി.കെ. ശിവകുമാറിെൻറ അമ്മയെയും ഭാര്യയെയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഇതിനായി ഹാജരാവാൻ ഇരുവർക്കും നോട്ടീസ് നൽകി. 80 കാരിയായ അമ്മ ഗൗരമ്മയോട് ചൊവ്വാഴ്ചയും ഭാര്യ ഉഷയോട് വ്യാഴാഴ്ചയും ഹാജരാവാനാണ് നിർദേശം.
മകൾ െഎശ്വര്യയെയും സഹോദരനും എം.പിയുമായ ഡി.കെ. സുരേഷിെൻയും നേരത്തെ ചോദ്യം ചെയ്തിരുന്നു. ഡി.കെ. ശിവകുമാറിനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് 50ഒാളം പേരെ ഇതുവരെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതായി എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പറഞ്ഞു. ചില സാമ്പത്തിക ഇടപാടുകളിൽ വ്യക്തത ആവശ്യമുള്ളതിനാലാണ് ശിവകുമാറിെൻറ അമ്മയെയും ഭാര്യയെയും ചോദ്യം ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി.
സെപ്റ്റംബർ മൂന്നിനാണ് എൻഫോഴ്സ്മെൻറ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്ന് ഡി.കെ. ശിവകുമാറിനെ ചൊവ്വാഴ്ച രാവിലെ ന്യൂഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.