പൊലീസും കേന്ദ്രസേനയും സമരവേദിയിൽ; കർഷകരെ ഒഴിപ്പിക്കാൻ നീക്കം, സംഘർഷാവസ്ഥ

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം അവസാനിപ്പിച്ച് ഗാസിപുർ റോഡുകൾ ഒഴിയണമെന്ന് ജില്ല ഭരണകൂടം. ഡൽഹി -ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപുരിൽ പ്രതിഷേധിക്കുന്ന കർഷകർക്കാണ് ഗാസിയബാദ് ഭരണകൂടത്തിന്‍റെ നിർദേശം. വ്യാഴാഴ്ച രാത്രി തന്നെ ദേശീയ പാതകൾ ഒഴിയണമെന്ന് ഭരണകൂടം അറിയിച്ചു. പൊലീസും കേന്ദ്രസേനയും സമരവേദിയിെലത്തിയതോടെ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. 

നവംബർ 26ന് കർഷകർ പ്രതിഷേധം ആരംഭിച്ചതുമുതൽ ഗാസിപൂർ അതിർത്തി അടച്ചിട്ടിരിക്കുകയാണ്. ഗാസിപൂർ അതിർത്തിയിൽ വൈദ്യുത ബന്ധവും ജല വിതരണവും ഭരണകൂടം നിർത്തിവെച്ചിരുന്നു.

ചൊവ്വാഴ്ച കർഷകർ ബാരിക്കേഡുകൾ തകർത്ത് ട്രാക്ടർ റാലി നടത്തിയിരുന്നു. റിപബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെ പലയിടത്തും സംഘർഷവുമുണ്ടായി. പൊലീസ് കർഷകരെ തടഞ്ഞതായിരുന്നു സംഘർഷത്തിന്‍റെ തുടക്കം. കർഷകരിൽ ഒരു സംഘം ചെങ്കോട്ടയിലെത്തുകയും കൊടി ഉയർത്തുകയും ചെയ്തിരുന്നു.

റിപബ്ലിക് ദിനത്തിലുണ്ടായ അതിക്രമത്തിൽ പൊലീസിൽ കീഴടങ്ങില്ലെന്ന് ഭാരത് കിസാൻ യൂനിയ വക്താവ് രാകേഷ് തികത് പറഞ്ഞു. 'കീഴടങ്ങില്ല. വ്യത്യസ്തമായ സാഹചര്യം സൃഷ്ടിക്കാനാണ് ബി.ജെ.പിയുടെ ആഗ്രഹം. ചെങ്കോട്ട സംഭവത്തിൽ ഉത്തരവാദികളായവരുടെ ഫോൺ വിളി വിവരങ്ങൾ അടക്കം പുറത്തുവരണം. ആവശ്യമെങ്കിൽ കൂടുതൽ ഗ്രാമവാസികൾ പ്രക്ഷോഭ സ്ഥലത്തെത്തും. രാജ്യത്തിന് മുമ്പിൽ ദീപ് സിദ്ധുവിന്‍റെ പങ്ക് പുറത്തുവരണം. സുപ്രീംകോടതി കമ്മിറ്റി ഇത് അന്വേഷിക്കണം' -രാകേഷ് തികത് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.