തെലുങ്ക് കവി വരവരറാവു പൊലീസ് കസ്റ്റഡിയിൽ

പൂണെ: തെലുങ്കു കവി വരവരറാവുവിനെ പൂണെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തിെൻറ വീട്ടുതടങ്കലിൽ കാലാവധി കഴിഞ്ഞയുടെനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വരവരറാവുവിെൻറ വീടുതടങ്കൽ കാലാവധി നവംബർ 15ന് അവസാനിച്ചതായി പൂണെ ജോയിൻറ് കമീഷണർ ശിവാജി ബോദ്കെ അറിയിച്ചു. നവംബർ 15 വരെ റാവുവിെൻറ വീടുതടങ്കൽ കാലാവധി ഹൈദരാബാദ് ഹൈകോടതി നീട്ടിയിരുന്നു. ഇലഗർ പരിഷദ് കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്.

ആഗസ്റ്റ് 28ന് നടത്തിയ റെയ്ഡിന് ശേഷമാണ് വരവരറാവു, ഗോൺസാൽവ്സ്, ഭരദ്വാജ്, ഗൗതം നൗലേഖ എന്നിവരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീമകോറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ലഗർ പരിഷദ് കേസിൽ ഇവർക്കെതിരെ നവംബർ 15ന് കുറ്റപത്രം പൊലീസ് സമർപ്പിച്ചിരുന്നു.

Tags:    
News Summary - Elgar Parishad case: Maoists plotting to kill PM Modi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.