സ്ഥാനാർഥി വരുമാന സ്രോതസ്സും വെളിപ്പെടുത്തണം

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ പത്രിക നൽകുേമ്പാൾ സ്വത്തിനും ബാധ്യതക്കും പുറമെ സ്ഥാനാർഥിയുടെയും  ഭാര്യയുടെയോ ഭർത്താവിെൻറയോ വരുമാന സ്രോതസ്സുകൂടി വെളിപ്പെടുത്തണമെന്ന നിർദേശവുമായി ഇലക്ഷൻ കമീഷൻ. ആസ്തിയും ബാധ്യതയും വെളിപ്പെടുത്തുന്നതിനൊപ്പം വരുമാനത്തിെൻറ ഉറവിടം കൂടി ചേർക്കുന്നത് സ്ഥാനാർഥിയെ കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ സുതാര്യമാക്കുമെന്ന് കമീഷൻ വൃത്തങ്ങൾ  പറഞ്ഞു. സ്ഥാനാർഥിയുടെയും  ജീവിത പങ്കാളിയുടെയും  വരുമാന സ്രോതസ്സ് കൂടി രേഖപ്പെടുത്താനുള്ള കോളം ഉൾപ്പെടുത്തി കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഭേദഗതി ചെയ്തിട്ടുണ്ട്. പുതിയ ചട്ടങ്ങൾ നിയമമന്ത്രാലയം ഏപ്രിൽ ഏഴിന്  വിജ്ഞാപനം ചെയ്തു. 

പത്രികക്കൊപ്പം ഫോം 26ൽ  സ്ഥാനാർഥി, ഭാര്യ, ഭർത്താവ്, മൂന്ന് ആശ്രിതർ എന്നിവരുടെ സ്വത്തും ബാധ്യതയും, പുറമെ  വരുമാന മാർഗവും കൂടി  ചേർക്കണം. ഇരട്ട  പദവികൾ  വഹിച്ചാൽ  ഉടൻ അയോഗ്യതക്ക് കാരണമാകും. വരുമാനം കിട്ടുന്ന  രണ്ട്  പദവികൾ ഒരേസമയം ഒരാൾക്ക്   പറ്റില്ല.  സർക്കാർ കമ്പനിയുടെ മാനേജർ  പോലുള്ള സ്ഥാനങ്ങൾ വഹിക്കുന്നവർക്ക് മത്സരിക്കുന്നതിന് വിലക്കുണ്ട്.  കേന്ദ്ര, സംസ്ഥാന സർക്കാർ ജോലികളിലിരിക്കെ അഴിമതി കേസിൽ പെട്ട്  പിരിച്ചുവിടപ്പെട്ടവർ ആ കാര്യവും പത്രികയിൽ വിശദമാക്കണം. സ്ഥാനാർഥികൾക്ക് വേണെമങ്കിൽ  ഇ-മെയിൽ വിലാസങ്ങൾ, സാമൂഹിക മാധ്യമ അക്കൗണ്ടുകൾ  എന്നിവ പത്രികയിൽ ചേർക്കാനും കഴിയും. 
 

Tags:    
News Summary - election commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.