ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് പവർ ലിമിറ്റഡിൽ ഇ.ഡി റെയ്ഡ്. കമ്പനിയുടെ മുബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള 12ഓളം സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. 15 പേരടങ്ങുന്ന അന്വേഷണ സംഘമാണ് റെയ്ഡ് നടത്തിയത്.
അന്വേഷണത്തിന്‍റെ ഭാഗമായി ഇതിനോടകം രണ്ട് തവണ അനിൽ അംബാനി ചോദ്യം ചെയ്യലിന് വിധേയമായിരുന്നു. സുപ്രീം കോടതി നിർദേശ പ്രകരമാണ് കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളിൽ അനിൽ അംബാനിക്കെതിരെ എസ്.ഐ.ടി അന്വേഷണം ആരംഭിച്ചത്. നിലവിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അനിൽ അംബാനിക്കെതിരെ മൂന്ന് കേസുകളാണ് ഇ.ഡി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.