മുംബൈ: 25,000 കോടിയുടെ മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് അഴിമതിയുമാ യി ബന്ധപ്പെട്ട് എൻ.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെതിരെ എന്ഫോഴ്സ്മെ ൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തത് രാഷ്ട്രീയ പകപോക്കലെന്ന് വില യിരുത്തൽ. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മാസം ബാക്കിനിൽക്കെ അപ്ര തീക്ഷിതമായാണ് പവാർ, സഹോദരന് അജിത് പവാര്‍ എന്നിവരടക്കം 71 ഓളം പേര്‍ക്കെതിരെ ഇ.ഡി കേസെടുത്തത്.
സഹകരണ ബാങ്ക് അഴിമതി അന്വേഷിക്ക ണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് നല്കിയ ഹരജിയില്‍ ബോംബെ ഹൈകോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം മുംബൈ പൊലീസിെൻറ ഇക്കണോമിക് ഒഫന്‍സ് വിങ് അജിത് പവാര്‍ ഉൾപ്പെടെ 70 പേർക്കെതിരെ ആഗസ്റ്റ് 23ന് കേസെടുക്കുകയും ചെയ്തു. പവാറിനെക്കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും പൊലീസ് കേസില്‍ അദ്ദേഹം പ്രതിയായിരുന്നില്ല. എന്നാൽ, കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന പി.എം.എൽ.എ നിയമപ്രകാരം ഇ.ഡി പവാറിനെതിരെയും കേസെടുത്തു. ഇതാണ് സംശയത്തിന് ബലമേകുന്നത്.
തെരഞ്ഞെടുപ്പ് അടുത്തതും ജയിലില്‍ കിടന്നവര്‍ തന്നെ ചോദ്യംചെയ്യേണ്ടെന്ന് അമിത് ഷാെക്കതിരെ പവാർ പ്രസ്താവന നടത്തിയതുമാണ് വിമര്‍ശകര്‍ കേസിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒരാഴ്ച മുമ്പ് സൊലാപുരിലെ റാലിക്കിടയിലാണ് പവാര്‍ പേെരടുത്തുപറയാതെ അമിത് ഷാക്കെതിരെ പ്രസ്താവന നടത്തിയത്. തൊട്ടുമുമ്പ് സൊലാപുരിൽ നടന്ന ബി.ജെ.പി റാലിയില്‍ പവാര്‍ എന്തു സംഭാവനയാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് നല്‍കിയതെന്ന് അമിത് ഷാ ചോദിച്ചിരുന്നു. ഇതിനുള്ള പവാറിെൻറ മറുപടിയായിരുന്നു ഇത്.
നിയമസഭ തെരഞ്ഞെടുപ്പാണ് മെറ്റാരു കാരണം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിലെ പ്രധാന മുഖമാണ് പവാർ. പവാറിനെ മുന്നില്‍ നിർത്തിയാണ് സഖ്യം തെരഞ്ഞെടുപ്പിന് കരുക്കള്‍ നീക്കുന്നത്. ഇതിെൻറ ഭാഗമായി പവാര്‍ സംസ്ഥാന പര്യടനം നടത്തിവരുകയാണ്. പവാറിെൻറ യാത്രക്ക് ലഭിക്കുന്ന സ്വീകാര്യതയും കാരണമായി ചൂണ്ടിക്കാട്ടുന്നു.
പവാറിന് പങ്കില്ലെന്ന് അണ്ണാ ഹസാരെ
മുംബൈ: മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് അഴിമതി കേസിൽ എൻ.സി.പി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിന് എതിരെ കേസെടുത്തത് ചോദ്യംചെയ്ത് അഴിമതിവിരുദ്ധ പോരാളി അണ്ണാ ഹസാരെ. സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് താൻ നേടിയ രേഖകളിൽ പവാറിെൻറ പേരില്ല. അതേസമയം, അജിത് പവാറിെൻറ പേരുണ്ട്. പേരില്ലാത്ത ഒരാൾക്ക് എതിരെ എങ്ങനെയാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തതെന്നും ഹസാരെ ചോദിച്ചു. പവാറിെൻറ പേര് വലിച്ചിഴച്ചത് അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റാലിഗൻസിദ്ധിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസം മുമ്പ് സഹകരണ ബാങ്ക് അഴിമതി കേസിൽ ബോംെബ ഹൈകോടതി ഉത്തരവിനെ തുടർന്ന് മുംബൈ പൊലീസിെൻറ ഇക്കണോമിക് ഒഫൻസ് വിങ് അജിത് പവാർ ഉൾപ്പെടെ 70 ഒാളം പേർക്ക് എതിരെ കേസെടുത്തിരുന്നു. പൊലീസിെൻറ പ്രതിപ്പട്ടികയിലും പവാറിെൻറ പേരില്ല. എന്നാൽ, ബാങ്ക് അഴിമതിയിലൂടെ കള്ളപ്പണം വെളുപ്പിച്ചതിന് ചൊവ്വാഴ്ച വൈകീട്ടാണ് ഇ.ഡി പവാർ അടക്കം 71 പേർക്ക് എതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.