ന്യൂഡൽഹി: 5000 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ മരുന്ന് നിർമാണ വ്യവസായിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വഡോദരയിൽ പ്രവർത്തിക്കുന്ന സ്റ്റെർലിങ് ബയോടെക് ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഉടമ ഗഗൻ ധവാനാണ് ഡൽഹിയിൽ പിടിയിലായത്.
ആന്ധ്ര ബാങ്കിെൻറ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർട്യം 5000 കോടിയിലധികം രൂപ ധവാെൻറ കമ്പനിക്ക് വായ്പ നൽകിയെങ്കിലും അത് കിട്ടാക്കടമായിത്തീർന്നതിനെ തുടർന്നാണ് അന്വേഷണം നടന്നത്.
ഇതിന് പുറമെ ചില ഹവാല ഇടപാടുകളുമായും ധവാന് ബന്ധമുണ്ടെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തെ, വരുമാനനികുതി വകുപ്പിലെ ഉന്നേതാദ്യോഗസ്ഥന് കൈക്കൂലി നൽകിയ കേസിൽ ധവാൻ പ്രതിയാണ്. ഏതാനും നാളുകളായി ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നുവെന്നും 2016 ഡിസംബർ 31 വരെ വിവിധ കേസുകളിൽ 5383 കോടിയുെട തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അന്വേഷേണാദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.