ബംഗളൂരു: മൈസൂരുവിലെ ചാമരാജ നഗറിലെ ക്ഷേത്രത്തിൽ നിന്ന് പ്രസാദം കഴിച്ച കുട്ടിയുൾ പ്പെടെ 11 പേർ മരിച്ച സംഭവത്തിൽ രണ്ടു ക്ഷേത്ര ജീവനക്കാർ കസ്റ്റഡിയിൽ. ക്ഷേത്ര ഭരണസമിതിയംഗത്തെയും ക്ഷേത്രം മാനേ ജരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണം ഊർജിതമാക്കിയ പൊലീസ് പ്രസാദം ഫോറൻസിക് പരിശോധനക്ക് അയച്ചിട്ട ുണ്ട്. ഇതിന്‍റെ ഫലം ലഭിച്ച ശേഷമെ ഏതുതരം വിഷമാണ് കലർന്നതെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ.
അതേസമയം, അബോധാവസ്ഥയി ലുള്ള 68 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 14 പേർ വെന്‍റിലേറ്ററിലാണ്. ചികിത്സയിൽ കഴിയുന്നവർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു.
ചാമരാജ് നഗറിലെ ഹനൂർ താലൂക്കിലെ സുൽവാടി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദം കഴിച്ചവർ പെട്ടെന്ന് അവശനിലയിലാകുകയായിരുന്നു. പ്രസാദം ഉണ്ടാക്കാൻ ഉപയോഗിച്ച അരിയിലാണ് വിഷം കലർന്നതെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്ര പരിസരത്ത് അറുപതോളം കാക്കകളെയും ചത്ത നിലയിൽ കണ്ടെത്തി.
പ്രത്യേക ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും മറ്റും നടന്നിരുന്നു. സുൽവാടി ഗ്രാമത്തിലെയും സമീപ ഗ്രാമങ്ങളിലെയും നൂറുകണക്കിന് ജനങ്ങളാണ് വിശേഷാൽ പൂജക്ക് എത്തിയത്. പൂജക്ക് ശേഷം അരി കൊണ്ടുണ്ടാക്കിയ പ്രസാദം എല്ലാവരും കഴിച്ചിരുന്നു. പിന്നാലെ പ്രസാദം കഴിച്ചവർക്കെല്ലാം ഛർദിയും അസ്വസ്തകളും അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.