ബംഗളൂരു: വാർഷിക വരുമാനമുണ്ടെന്ന് ചൂണ്ടിക്കാട്ടി 40 ലക്ഷം രൂപയുടെ ആദായ നികുതി അടച്ച നിർമാണ തൊഴിലാളി പൊലീസ് പിടിയിൽ. നിർമാണ തൊഴിലാളിയായ 34 കാരൻ രജ്ജപ്പ രംഗയാണ് അറസ്റ്റിലായത്. 2017-18 സാമ്പത്തിക വർഷത്തിലാണ് രജ്ജപ്പ വൻ തുക ആദായനികുതി അടച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ മയക്കുമരുന്നു കടത്ത് സംഘത്തിൽപെട്ടയാളാണെന്ന് കണ്ടെത്തി. പരിശോധനയിൽ കോരമംഗല പൊലീസ് ഇയാളിൽ നിന്ന് 26 കിലോ കഞ്ചാവും അഞ്ചു ലക്ഷം രൂപയും കണ്ടെടുത്തു.
രജ്ജപ്പയുടെ സഹായിയായ ശ്രീനിവാസിനെയും കഞ്ചാവ് വിൽപനകാരൻ സാഷുവിനെയും പൊലീസ് പിടികൂടി.
നിർണമാണ തൊഴിലാളിയായ ഇയാൾ നികുതി അടച്ചതിനെ തുടർന്ന് ആദായനികുതി വകുപ്പ് ഇയാളെ വിളിച്ചു വരുത്തുകയും പണത്തിെൻറ ഉറവിടം ചോദിക്കുകയും ചെയ്തിരുന്നു. പത്താംക്ലാസ് യോഗ്യത മാത്രമുള്ള രജ്ജപ്പ വൻതുക ആദായ നികുതി അടച്ചതും ഉറവിടത്തിൽ വ്യക്തതയില്ലാത്തതും െഎ.ടി വകുപ്പ് പൊലീസിനെ അറിയിച്ചു. തുടർന്ന് ഇയാൾ ദീർഘനാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
2013 മുതൽ രജ്ജപ്പ നഗരത്തിൽ മയക്കുമരുന്നു വിൽപന നടത്തി വരികയായിരുന്നു. 40,000 രൂപ മാസവാടക നൽകിയാണ് ഇയാൾ കനകാപുര റോഡിൽ താമസിച്ചുവരുന്നത്. ആഢംബര കാറുകളും സ്വന്തം ഗ്രാമത്തിൽ ഭൂമിയും കെട്ടിടവുമുൾപ്പെടെ സ്വത്തുവകകളും ഇയാൾക്കുള്ളതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.