ജേക്കബ് തോമസ്
ന്യൂഡല്‍ഹി: മുന്‍ ഡി.ജി.പി ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജര്‍ അഴിമതി കേസ് അന്വേഷണത്തില്‍ നെതര്‍ലന്‍ഡ്സ് സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും സഹകരിക്കുന്നുണ്ടെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. ജേക്കബ് തോമസിനൊപ്പം ആരോപണ വിധേയമായ ഡച്ച് കമ്പനി ഉദ്യോഗസ്ഥരെ കേരള പൊലീസ് ചോദ്യം ചെയ്യുമെന്നും അതിനുള്ള നടപടിക്രമം നെതര്‍ലാന്‍ഡ്സ് സർക്കാർ ചോദിച്ചറിഞ്ഞിട്ടുണ്ടെന്നും സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ് ബോധിപ്പിച്ചു. വിദേശ രാജ്യത്തുള്ള കമ്പനി ഉള്‍പ്പെട്ട കേസിൽ സമയപരിധി നിശ്ചയിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
കേരള വിജിലന്‍സ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡ്രഡ്ജര്‍ അഴിമതി കേസിലെ കൂട്ട് പ്രതിയായ ഐ.എച്ച്.സി ബീവർ എന്ന ഡച്ച് കമ്പനിയെ കുറിച്ചുള്ള വിവരങ്ങള്‍ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നെതര്‍ലന്‍ഡ്സ് സര്‍ക്കാറിന് കത്ത് കൈമാറിയിരുന്നു. ഇതിനു നൽകിയ മറുപടിയിൽ മൊഴി രേഖപ്പെടുത്തുന്നതിന്റെ നടപടി ക്രമം കമ്പനി ചോദിക്കുകയും ചെയ്തു. ഡച്ച് കമ്പനിയെ കുറിച്ച് ആവശ്യപ്പെട്ട രേഖകള്‍ക്ക് പുറമെ, ലെഡ്ജര്‍ അക്കൗണ്ട് ഷീറ്റ്, ബാലന്‍സ് ഷീറ്റ്, സ്റ്റേറ്റ്മെന്റ് എന്നിവ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.