ബംഗളൂരു: നഗരത്തിലെ പ്രമുഖ കോളജിൽ സ്ത്രീധനത്തെ പ്രകീർത്തിക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെട്ടത് വിവാദമായി. രാജ്യത്ത് സ്ത്രീധനം നിയമംമൂലം നിരോധിച്ചതാണെങ്കിലും അതിെൻറ ഗുണങ്ങൾ എടുത്തുപറയുന്ന പാഠഭാഗങ്ങളാണ് കോളജിെൻറ പേരിൽ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സെൻറ് ജോസഫ്സ് കോളജ് ഓഫ് ആർട്സ് ആൻഡ് കോമേഴ്സിലെ സോഷ്യോളജി വിദ്യാർഥിനി വിവാദ പരാമർശമുള്ള പേജ് കഴിഞ്ഞദിവസം നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി. എന്നാൽ, ആരോപണം കോളജ് അധികൃതർ തള്ളിക്കളഞ്ഞു.
ഭംഗിയില്ലാത്ത പെൺകുട്ടികൾക്ക് അനുയോജ്യരായവരെ കിട്ടാൻ സ്ത്രീധനം സഹായിക്കുന്നു, താൽപര്യമില്ലാത്ത യുവാക്കളെ വിവാഹത്തിലേക്ക് ആകർഷിക്കാൻ സ്ത്രീധനം നല്ല ഉപായമാണ്, വരെൻറ കുടുംബത്തിലേക്ക് വലിയ സമ്പാദ്യം കൊണ്ടുവരുന്നതിനാൽ യുവതിയുടെ അന്തസ്സ് വർധിക്കുകയും ഭർത്താവിെൻറ സ്നേഹവും പരിലാളനയും ലഭിക്കുകയും ചെയ്യും തുടങ്ങിയവയാണ് സ്ത്രീധനത്തിെൻറ ഗുണങ്ങളായി പറയുന്നത്. വിവാദ പാഠഭാഗം വിദ്യാർഥികൾക്ക് വിതരണം ചെയ്തിട്ടില്ലെന്ന് കോളജ് അധികൃതർ പറഞ്ഞു. വിവാദമായതോടെ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.