ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ നടപ്പിൽ വരുത്തിയ ലോക്ക്ഡൗൺ മാർഗനിർദേശങ്ങളിൽ കേരളം വെള്ളം ചേർത്തെന്ന് കേ ന്ദ്ര ആഭ്യന്തര മന്ത്രാലയം. രോഗവ്യാപന തോത് കുറഞ്ഞ് വരുന്ന കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങൾ ഇന്ന് ഭാഗികമായി തുറന്നതിൻെറ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്.
വർക്ക്ഷോപ്പുകൾ, ബാർബർഷോപ്പുകൾ, പുസ്തകക്കടകൾ, ഭക്ഷണശാലകൾ തുറക്കാൻ അനുവദിച്ചു. നഗരപ്രദേശങ്ങളിൽ ചെറുകിട വ്യവസായ സ്ഥാനപനങ്ങൾക്ക് തുറക്കാൻ അനുമതി നൽകി, ഹ്രസ്വദൂരങ്ങളിലേക്ക് ബസ് സർവിസിന് അനുമതി നൽകി എന്നിവ കേന്ദ്ര ചട്ടങ്ങൾക്കെതിരാണെന്നാണ് കത്തിൽ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ കേരളം നിർദേശങ്ങൾ ലംഘിച്ചിട്ടില്ലെന്നും കേന്ദ്രത്തിന് തെറ്റിദ്ധാരണയുണ്ടായതായും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.
ചില സംസ്ഥാനങ്ങൾ സ്വന്തം നിലക്ക് അവശ്യ സർവിസുകളുടെ പട്ടിക തയ്യാറാക്കിയതും തിങ്കളാഴ്ച മുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതുമാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്. കേരളത്തിലെ ഏഴ് ജില്ലകളിലാണ് തിങ്കളാഴ്ച മുതൽ ഇളവ് വരുത്തിയത്. ഇവിടങ്ങളിൽ സ്വകാര്യ വാഹനങ്ങൾ ഒറ്റ-ഇരട്ട സമ്പ്രദായത്തിൽ ഓടിക്കാൻ അനുമതിയുണ്ട്.
കോവിഡ് ഗ്രീൻ സോണിൽ ഉൾപ്പെട്ട കോട്ടയം, ഇടുക്കി, ഓറഞ്ച് ബി സോണിൽ ഉൾപ്പെട്ട ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ എന്നീ ജില്ലകളിലാണ് സർക്കാർ ഇളവ് പ്രഖ്യാപിച്ചത്. രാജസ്ഥാനും ഏപ്രിൽ 20 മുതൽ മെയ് മൂന്ന് വരെ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഡൽഹിയിലും പഞ്ചാബിലും തൽസ്ഥിതി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.