ന്യൂഡൽഹി: സ്വകാര്യ മേഖലയെ അധിക്ഷേപിക്കുന്നത് ഇനിയുള്ള കാലം അസ്വീകാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പദ്വ്യവസ്ഥയിൽ സ്വകാര്യ മേഖലക്ക് സുപ്രധാന പങ്കുണ്ട്. വോട്ട് ലാക്കാക്കി അധിക്ഷേപം ശരിയല്ല. പൊതുമേഖല പ്രധാനമാണെങ്കിൽ, അതേപോലെ സ്വകാര്യ മേഖലയും പ്രധാനമാണ്.
ടെലികോം, മരുന്നുനിർമാണ മേഖലകളിൽ സ്വകാര്യ സ്ഥാപനങ്ങൾ ജനോപകാരപ്രദമായ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇന്ന് പാവപ്പെട്ടവരും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നു. മത്സരം മുറുകിയതുമൂലം മൊബൈൽ ഫോൺ വിളിക്ക് ചെലവ് തീരെ കുറഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് മാനവരാശിക്ക് ഗുണംചെയ്യാൻ ഇന്ത്യക്കു കഴിഞ്ഞത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൊണ്ടാണ്.
അത്തരക്കാർക്കെതിരെ അനുചിതമായ വാക്കുകൾ ഉപയോഗിച്ചാൽ ചിലർക്ക് പണ്ട് വോട്ടു കിട്ടുമായിരുന്നു. അക്കാലം പോയി. യുവാക്കളെ ഇങ്ങനെ അപമാനിക്കരുത്. ലോക്സഭയിൽ രാഷ്ട്രപതിക്കുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മോദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.