ന്യൂഡൽഹി: മൂന്ന് മാസത്തേക്ക് വിമാന ടിക്കറ്റ് നിരക്കുകൾ സർക്കാർ നിശ്ചയിക്കും. വ്യോമയാന മന്ത്രി ഹർദീപ് സിങ്പുരിയാണ് ഇക്കാര്യം അറിയിച്ചത്. ഒരു റൂട്ടിലെ കൂടിയ നിരക്കും കുറഞ്ഞ നിരക്കുമാണ് സർക്കാർ നിശ്ചയിക്കുക. മുംബൈ-ഡൽഹി വിമാനത്തിന് 3500-10,000 രൂപ വരെയായിരിക്കും നിരക്ക്.
വിമാനയാത്രയെ ഏഴ് കാറ്റഗറികളാക്കി തിരിക്കുമെന്നും വ്യോമയാനമന്ത്രാലയം അറിയിച്ചു. 0-40 മിനിട്ട്, 40-60, 60-90, 90-120, 120-150, 150-180, 180-210 എന്നിങ്ങനെ സമയത്തിെൻറ അടിസ്ഥാനത്തിലാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുക. 40 മിനിട്ടിൽ താഴെയുള്ള യാത്രകൾക്ക് 2000 മുതൽ 6000 വരെയാണ് നിരക്ക്. 40-60 മിനിട്ടിന് 2500-7500 വരെയാണ് നിരക്ക്. 90-120 മിനിട്ട് യാത്രക്ക് 3500-10000 രൂപയും 120-150 മിനിട്ട് യാത്രക്ക് 4500 മുതൽ 13,000 രൂപയുമായിരിക്കും നിരക്ക്. 150-180 മിനിട്ട് വരെ 5,500 മുതൽ 15,700 വരെയായിരിക്കും നിരക്ക്. 180 മുതൽ 210 മിനിട്ട് യാത്രക്ക് 6500 മുതൽ 18,600 രൂപയും നൽകണം.
തിങ്കളാഴ്ച മുതലാണ് ഇന്ത്യയിൽ വിമാന സർവീസ് തുടങ്ങുക. വിമാനത്താവളങ്ങളിൽ പ്രവേശിക്കുന്നതിനു മുമ്പ് യാത്രക്കാർ തെർമൽ സ്ക്രീനിങ് പരിശോധനക്ക് വിധേയമാകണം. എല്ലാവരുടെയും മൊബൈലിൽ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്തിരിക്കണം തുടങ്ങിയ കർശന വ്യവസ്ഥകൾ യാത്രക്കാർ പാലിക്കണം. മാർച്ച് 25 മുതലാണ് ലോക്ഡൗണിനെ തുടർന്ന് രാജ്യത്ത് വിമാന സർവീസ് നിർത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.