ന്യൂഡൽഹി: കേരളത്തിലെ പാർട്ടി കാര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകിയെന്നു പറയുന്ന സി.വി ആനന്ദബോസ് ബി.ജെ.പിയുടെ എന്താണെന്ന് തനിക്കറിയില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
തെൻറ അറിവിൽ അദ്ദേഹത്തിന് പാർട്ടി ഭാരവാഹിത്വമൊന്നും ഇല്ല. കവി ഉദ്ദേശിക്കുന്നത് എന്താണെന്ന് കവിതന്നെ പറയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടികാര്യങ്ങൾ അന്വേഷിക്കാൻ പാർട്ടി സംവിധാനത്തിന് പുറത്ത് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞത് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങാണ്. പാർട്ടിയുടെ പ്രസ്താവന അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.
അരുൺ സിങ് പറയുന്നതിന് വിരുദ്ധമായി ആനന്ദ ബോസ് പറയുന്നുണ്ടെങ്കിൽ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയാണ് വ്യക്തത വരുത്തേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.