ബംഗളൂരു: ബംഗളൂരുവിലെ വിക്ടോറിയ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർക്കെതിരെ കേസ്. ജൂലൈ 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്രോമ കെയർ സെൻററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ രാത്രി പരിശോധനക്കെന്ന വ്യാജേന കോവിഡ് വാർഡിൽ കഴിഞ്ഞിരുന്ന യുവതിെയ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളമുണ്ടാക്കിയതോടെ ഡോക്ടർ രക്ഷപ്പെട്ടു.
ഡോക്ടർ ഗൗണും മാസ്കും ധരിച്ചിരുന്നതിനാൽ യുവതിക്ക് ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. യുവതി േട്രാമ കെയർ സെൻറർ നോഡൽ ഓഫീസർക്ക് പരാതി നൽകി. എന്നാൽ ആശുപത്രി അധികൃതർ ഡോക്ടറുടെ വിശദാംശങ്ങൾ നൽകാൻ തയാറായില്ല. തുടർന്ന് യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
ഡോക്ടർക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തതായി വി.വി പുരം പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തര സമിതിയെ നിയോഗിച്ചതായി വിക്ടോറിയ ഹോസപിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. രമേശ് കൃഷ്ണ കെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.