ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തേക്ക് യാത്രകൾക്കായി ചെലവഴിച്ച വിമാനതുക വെളിപ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന് വിവരാവകാശ കമീഷണറുടെ നിർദേശം. മോദിയുടെ യാത്രകൾക്ക് എയർ ഇന്ത്യയുടെയും എയർഫോഴ്സിെൻറയും വിമാനങ്ങൾ ചാർട്ട് ചെയ്യുന്നതിനായി ചെലവഴിച്ച തുക വെളിപ്പെടുത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയിരിക്കുന്ന നിർദേശം.
മുഖ്യവിവരാവകാശ കമീഷണർ ആർ.കെ മാത്തുരാണ് വിദേശകാര്യമന്ത്രാലയത്തോട് പ്രധാനമന്ത്രി മോദിയുടെ വിദേശയാത്ര തുകയുടെ ബില്ല് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ െവളിപ്പെടുത്താൻ നിർദേശിച്ചത്. 2014 മുതൽ 2017 വരെയുള്ള കാലയളവിലെ മോദിയുടെ വിദേശയാത്രകൾക്ക് ചെലവഴിച്ച തുക വെളിപ്പെടുത്തണമെന്നും കമീഷൻ നിർദേശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വിദേശയാത്രകളെ സംബന്ധിച്ച് വിവരങ്ങൾ ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിലെ മറുപടി അപൂർണ്ണമാണെന്ന് കാണിച്ച് ബത്ര എന്നയാൾ നൽകിയ അപേക്ഷയിലാണ് വിവരാവകാശ കമീഷണറുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.