ചെന്നൈ: കാറപകട കേസിൽ നടൻ വിക്രമിെൻറ മകൻ ധ്രുവ് പൊലീസിൽ കീഴടങ്ങിയതിനു പിന്നാലെ ജാമ്യത്തിലിറങ്ങി. ഞായറാഴ്ച രാവിലെ തേനാംപേട്ടയിൽ സിറ്റി പൊലീസ് കമീഷണറുടെ വസതിക്ക് സമീപം ധ്രുവ് ഒാടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ട മൂന്ന് ഒാേട്ടായിൽ ചെന്നിടിച്ചിരുന്നു. അപകടത്തിൽ ഒരു ഒാേട്ടാ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റതിനു പുറമെ കാറിനും ഒാേട്ടാകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു.
സംഭവമുണ്ടായ ഉടൻ ധ്രുവും കാറിലുണ്ടായിരുന്ന മറ്റു മൂന്ന് സുഹൃത്തുക്കളും ഒാടിരക്ഷപ്പെട്ടു. ഇതിലൊരാളായ വരുണിനെ ജനങ്ങൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചതിനെ തുടർന്നാണ് ധ്രുവ് പൊലീസിൽ കീഴടങ്ങിയത്. പിന്നീട് പൊലീസ് സ്റ്റേഷനിൽനിന്ന് സ്വന്തംജാമ്യത്തിൽ വിട്ടയച്ചു. ബാല സംവിധാനം ചെയ്യുന്ന ‘വർമ’ എന്ന സിനിമയിൽ ധ്രുവ് നായകനായി അഭിനിയിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.