ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയെ എല്ലായ്പോഴും ഇകഴ്ത്തുന്നത് ഉപകരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാ ം രമേശ്. മോദി സർക്കാറിെൻറ ഭരണം പൂർണ പരാജയമല്ലെന്നും അതിെൻറ മികവ് ഒട്ടും കാണാതിരിക്കുന്നത് ശരിയല്ലെ ന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിശകലന വിദഗ്ധൻ കപിൽ സതീഷ് കോമി റെഡ്ഡി എഴുതിയ പുതിയ പുസ്തകത്തിെൻറ (‘മല വെലൻറ് റിപബ്ലിക്: എ ഷോർട് ഹിസ്റ്ററി ഓഫ് ദ ന്യൂ ഇന്ത്യ’) പ്രകാശന വേളയിലാണ് ജയറാം രമേശിെൻറ അഭിപ്രായ പ്രകടനം.
2014-19 കാലത്ത് മോദി ചെയ്ത കാര്യങ്ങൾ നാം തിരിച്ചറിയണം. ഇതിെൻറ ബലത്തിലാണ് അദ്ദേഹം അധികാരത്തിൽ മടങ്ങിയെത്തിയത്. ബി.ജെ.പിക്ക് മാത്രം 37 ശതമാനമാണ് വോട്ടെങ്കിലും എൻ.ഡി.എക്ക് 45 ശതമാനത്തോളം വോട്ടാണ് പൊതുതെരഞ്ഞെടുപ്പിൽ ലഭിച്ചത്. ജനങ്ങളുമായി സംവദിക്കുന്ന ഭാഷയാണ് മോദിയുടേത്. ഇക്കാര്യം തിരിച്ചറിയാതെ, മോദിയെ പ്രതിരോധിക്കാനാകില്ല. എപ്പോഴും മോദിയെ മോശമായി ചിത്രീകരിച്ചതുകൊണ്ട് കാര്യമില്ല. മോദിയെ പ്രകീർത്തിക്കണമെന്നല്ല പറഞ്ഞതിനർഥം.
ഭരണത്തിൽ-പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളിൽ അദ്ദേഹം കൊണ്ടുവന്ന കാര്യങ്ങൾ രാഷ്ട്രീയ നേതൃത്വം അംഗീകരിക്കണം. സാധാരണക്കാർക്കിടയിൽ 50 ദശലക്ഷം ഗ്യാസ് കണക്ഷൻ നൽകിയ ‘പ്രധാൻമന്ത്രി ഉജ്ജ്വല യോജന’ പദ്ധതി ജയറാം രമേശ് ഉദാഹരണമായി പറഞ്ഞു. ഇതുവഴി കോടിക്കണക്കിന് സ്ത്രീ വോട്ടർമാരുമായി ബന്ധം സ്ഥാപിക്കാൻ മോദിക്കായി.
കർഷകരുടെ ദുരിതത്തെ കുറിച്ചാണ് നാം തെരഞ്ഞെടുപ്പ് വേളയിൽ സംസാരിച്ചത്. കാർഷികരംഗത്തെ പ്രശ്നങ്ങൾ ജനം തിരിച്ചറിഞ്ഞു. എന്നാൽ, ഇതിന് ഉത്തരവാദി മോദിയാണെന്ന് ജനം കരുതിയില്ല. എന്തുകൊണ്ടാണ് മോദി ജനങ്ങളുടെ ബഹുമാനം നേടിയെടുത്തതെന്ന് നാം തിരിച്ചറിയണമെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ ജയറാം രമേശ് തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.