ന്യൂഡൽഹി: ജനാധിപത്യ സൂചിക അടിസ്ഥാനമാക്കിയ 2019ലെ ആഗോള റാങ്കിൽ ഇന്ത്യ 10 സ്ഥാനം പിന്നി ലേക്ക്. 165 രാജ്യങ്ങളും രണ്ട് ഭൂപ്രദേശങ്ങളും ഉൾപ്പെടുത്തി ബ്രിട്ടനിലെ ‘ദ ഇക്കണോമിസ്റ്റ്’ മാധ്യമ ഗ്രൂപ്പിനു കീഴിലെ ആഗോള ഗവേഷണ സ്ഥാപനമായ ‘ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യൂനിറ്റ്’ (ഇ.ഐ.യു) നടത്തിയ സർവേയിലാണ് ഇന്ത്യ 51ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
പൗരാവകാശങ്ങളുടെ ശോഷണമാണ് റാങ്കിൽ പിന്നോട്ടടിക്കാൻ കാരണമെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു. 2018ൽ 7.23 ആയിരുന്ന ഇന്ത്യയുടെ സ്കോർ 2019ൽ 6.90ത്തിലേക്ക് താഴ്ന്നു. തെരഞ്ഞെടുപ്പ് രീതികൾ, സർക്കാർ പ്രവർത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷ്്ട്രീയ സംസ്കാരം, പൗരാവകാശം, ബഹുസ്വരത എന്നിവ അടിസ്ഥാനമാക്കിയാണ് ജനാധിപത്യ സൂചിക തയാറാക്കിയത്. നോർവേയാണ് ഒന്നാമത്. 167ാം റാങ്കോടെ ഉത്തരകൊറിയയാണ് ജനാധിപത്യ സൂചികയിൽ ഏറ്റവും പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.