കാമുകന്റെ മകനെ കൊലപ്പെടുത്തി മൃതദേഹം കിടപ്പുമുറിയിലെ ബോക്സിലൊളിപ്പിച്ചു; യുവതി അറസ്റ്റിൽ

ന്യൂഡൽഹി: കാമുകന്റെ 11വയസുള്ള മകനെ കൊലപ്പെടുത്തി മൃതദേഹം കിടപ്പുമുറിയിലെ ബോക്സിലൊളിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. 24 വയസുള്ള പൂജയെന്ന യുവതിയാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിച്ച് ഇവർ കടന്നു കളയുകയായിരുന്നു.

അറസ്റ്റിന് പിന്നാലെ പൂജ കുറ്റം സമ്മതിച്ചുവെന്ന അറിയിപ്പുമായി ഡൽഹി ക്രൈംബ്രാഞ്ച് രംഗത്തെത്തി. വെസ്റ്റ് ഡൽഹി സ്വദേശിയായ ജിതേന്ദറുമായി പൂജ ലിവ് ഇൻ റിലേഷനിലായിരുന്നു. പൂജയുമായി അടുപ്പത്തിലായിട്ടും മുൻ ഭാര്യയിൽ നിന്നും വിവാഹമോചനം നേടാൻ ജിതേന്ദർ തയാറായില്ല. ജിതേന്ദറിന്റെ 11വയസുള്ള മകനാണ് ഇയാളെ വിവാഹമോചനത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് സംശയത്തെ തുടർന്നാണ് കൊലപാതകം.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൂജ കുമാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 300ഓളം സി.സി.സി.ടി ദൃശ്യങ്ങൾ ഇതിനായി പൊലീസ് പരിശോധിച്ചിരുന്നു. നിരന്തരമായി ഒളിസങ്കേതം പൂജ മാറ്റിയിരുന്നു. ഇതും പൊലീസിന് വെല്ലുവിളിയായിരുന്നു.ആഗസ്റ്റ് 10നാണ് 11കാരൻ കൊല്ലപ്പെട്ടുവെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന് പൊലീസ് വീട്ടിലെത്തി പരിശോധിക്കുകയും അവിടെ അവസാനമായി എത്തിയത് പൂജയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പൂജ അറസ്റ്റിലാവുകയായിരുന്നു.

Tags:    
News Summary - Delhi woman kills boyfriend's 11-year-old son, stuffs body in box-bed; arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.