ന്യൂഡല്‍ഹി: തിരിച്ചുപോകാന്‍ ഇടമില്ലാത്ത ഡല്‍ഹി വര്‍ഗീയ ആക്രമണത്തിനിരയായ കുടുംബങ്ങളോട് കോവിഡിെൻറ പേരില്‍ മുസ്തഫാബാദിലെ ഈദ്ഗാഹ് ക്യാമ്പില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. മൂന്ന് ടെൻറുകള്‍ പൊളിച്ചുനീക്കിയ വളൻറിയര്‍മാര്‍ അതില്‍ താമസിച്ചിരുന്നവരെ ഇറക്കി വിട്ടുവെന്ന് ക്യാമ്പിലുള്ളവര്‍ പരാതിപ്പെട്ടു.
കഴിഞ്ഞ രണ്ടു ദിവസമായി ക്യാമ്പ് വിടാന്‍ വളൻറിയര്‍മാര്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ശിവ് വിഹാറില്‍ വീട് കൊള്ളയടിക്കപ്പെട്ട ഇംറാന്‍ ഖാന് പറഞ്ഞു. സര്‍ക്കാറില്‍നിന്ന് ഒരു നഷ്ടപരിഹാരവും ഇതുവരെ ലഭിക്കാത്തതിനാല്‍ വാടകക്ക് വീട് കണ്ടെത്താൻ കഴിയില്ലെന്നും ഇംറാന്‍ പറഞ്ഞു. കോവിഡ് ഭീതിയില്‍ ബന്ധുവീടുകളില്‍ പോകാന്‍ പോലും വയ്യ. രോഗം പടരുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ നിശ്ചിത അകലത്തില്‍ കിടക്കുകയായിരുെന്നന്നും എന്നാല്‍, ബലം പ്രയോഗിച്ച് മൂന്ന് ടെൻറുകള്‍ ഒഴിപ്പിച്ചതിനാല്‍ അവിടെ കിടന്നവരും മറ്റു ടെൻറുകളിലേക്ക് മാറിയത് വീണ്ടും തിരക്കുണ്ടാക്കിയതായും ക്യാമ്പിലുള്ള ഖമറുദ്ദീന് പറഞ്ഞു.
എന്നാല്‍, ക്യാമ്പ് വിട്ടുപോകാന്‍ താല്പര്യമുള്ളവരോടാണ് തങ്ങള്‍ പോകാന്‍ പറയുന്നതെന്നാണ് ക്യാമ്പ് നടത്തിപ്പുകാരായ ഡല്‍ഹി വഖഫ് ബോര്‍ഡിെൻറ മുഹമ്മദ് ഇംറാന്‍ പറഞ്ഞു.
മുസ്തഫാബാദ് ക്യാമ്പില്‍നിന്ന് മാറിത്താമസിക്കാനുള്ള സാമ്പത്തിക സഹായം തങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ഹാജി യൂനുസ് പറഞ്ഞു. ആക്രമണത്തിനിരയായി ഡല്‍ഹി മുസ്തഫാബാദിലെ ക്യാമ്പുകളില്‍ കഴിയുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക കിട്ടിയിട്ടില്ല. ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ കിട്ടിയിരുെന്നങ്കില് വീടുകള്‍ പുനര്‍നിര്‍മിച്ച് തിരിച്ചുപോകാമായിരുെന്നന്നാണ് ക്യാമ്പിലെ പല ഇരകളും പറയുന്നത്. 25,000 രൂപയാണ് സര്‍ക്കാര്‍ ഇതുവരെയായി നല്‍കിയതെന്നാണ് നഷ്ടപരിഹാരം കിട്ടിയവര്‍ പറയുന്നത്. മാര്‍ച്ച് ഒന്നിന് ബാങ്ക് അക്കൗണ്ടുകളില്‍ 4.75 ലക്ഷം നിക്ഷേപിക്കുമെന്ന് പറഞ്ഞിരുെന്നങ്കിലും ഇതുവരെയും നിക്ഷേപിച്ചിട്ടില്ലെന്നാണ് മിക്കവരുടെയും പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.