ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങളിൽ നിന്ന് വീണ്ടും മൃതദേഹങ്ങൾ കണ്ടെത്തി. ദയാൽപുരി പൊലീസ് സ്റ്റേഷനടുത്തുള്ള അഴുക്കുചാലിൽ നിന്നാണ് മൂന്ന് മൃതദേഹം കണ്ടെത്തിയത്. ഇതോടെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 46 ആയി ഉയർന്നു.
സംഘ്പരിവാർ നേതൃത്വത്തിൽ മുസ്ലിംകളെ ലക്ഷ്യമിട്ട് നടന്ന കലാപത്തിൽ 200ലേറെ പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വ്യാപക കൊള്ളയും തീവെപ്പുമാണ് മുസ്ലിം മേഖലകളിൽ അരങ്ങേറിയത്.
കലാപത്തെ കുറിച്ച് അന്വേഷിക്കാനായി ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച് രണ്ട് പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചു.
പാർലമെന്‍റ് ബജറ്റ് സെഷന്‍റെ രണ്ടാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുമ്പോൾ പ്രതിപക്ഷ പാർട്ടികൾ ഡൽഹി കലാപം പ്രധാന വിഷയമായി ഉന്നയിക്കും. കലാപബാധിത മേഖലകളിലെ സാഹചര്യം അറിയാനായി കോൺഗ്രസ് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.