ന്യൂഡൽഹി: അക്രമം തുടരുന്നതിനിടെ വടക്കുകിഴക്കൻ ഡൽഹിയിൽ കൊല്ലപ്പെട്ടവരുടെ എണ ്ണം 42 ആയി. 123 എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത ഡൽഹി പൊലീസ്, 630 പേരെ അറസ്റ്റ് ചെയ്തു.
36 മണ ിക്കൂറിനിടെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നു വ്യക്തമാക്കി കേന് ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച നിരോധനാജ്ഞയിൽ 10 മണിക്കൂർ ഇളവുനൽകി. എന്നാൽ, വെള്ളിയാഴ്ചയും ഹിന്ദുഭൂരിപക്ഷ പ്രദേശങ്ങളിൽനിന്ന് ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂട ്ട പലായനം തുടർന്നു.
അതിനിടെ, ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പ്രശാന്ത് ഭൂഷൺ സമർപ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്നും ശബരിമല കേസ് കഴിഞ്ഞേ േകൾക്കാനാവൂ എന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
അഞ്ചു ദിവസത്തിനുശേഷം പൊലീസ് വെള്ളിയാഴ്ച ഡ്രോൺ നിരീക്ഷണം തുടങ്ങി. ലഭിച്ച എല്ലാ പരാതികളും എഫ്.െഎ.ആർ ആക്കി മാറ്റുമെന്നും പൊലീസ് അറിയിച്ചു. തോക്കുപയോഗിച്ചതിെൻറ പേരിൽ 25 കേസെടുത്തു. ഡൽഹിയിലെ 203 പൊലീസ് സ്റ്റേഷനുകളിൽ 12 എണ്ണത്തിെൻറ പരിധിയിൽ മാത്രമാണ് വർഗീയാക്രമണമുണ്ടായതെന്ന് പൊലീസ് അവകാശപ്പെട്ടു. സഹായം തേടി 13,200 വിളി വന്നു.
പൊലീസ് നടപടി വിവേചനപരമെന്ന് ആക്ഷേപം
കലാപത്തിെൻറ പേരിലുള്ള പൊലീസ് നടപടി വിവേചനപരമാണെന്ന് ആക്ഷേപം. ആക്രമണങ്ങളിൽ പ്രതി ചേർത്ത ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈെൻറ ചാന്ദ്ബാഗിലെ ഫാക്ടറിയിൽ പൊലീസും ഫോറൻസിക് വിദഗ്ധരും റെയ്ഡ് നടത്തി. െഎ.ബി ഒാഫിസറുടെ വധത്തിൽ താഹിറിനെ പ്രതിേചർക്കാനുള്ള ശ്രമങ്ങൾക്കിടെ അദ്ദേഹം ഒളിവിലാണ്. അക്രമങ്ങളിൽ അറസ്റ്റിലായ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലർ ഇശ്റത്ത് ജഹാെൻറ ജാമ്യാപേക്ഷ കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.