ഒരുമിച്ച് മദ്യപിച്ച ശേഷം ഭക്ഷണം വിളമ്പാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് കൊന്നു

ന്യൂഡൽഹി: ഒരുമിച്ച് മദ്യപിച്ച ശേഷം ഭക്ഷണം വിളമ്പാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു. സുൽത്താൻപൂർ സ്വദേശി വിനോദ്കുമാർ ദുബെ (47) യാണ് ഭാര്യ സൊനാലി (39)യെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി ദമ്പതികൾ ഒരുമിച്ച് മദ്യപിച്ചിരുന്നു.

തുടർന്ന്, തനിക്ക് ഭക്ഷണം കൊണ്ടുവരാൻ ദുബെ ആവശ്യപ്പെട്ടപ്പോൾ ഭാര്യ ഇത് നിരസിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. രോഷാകുലനായ ദുബെ ഭാര്യ സൊണാലിയെ മർദിക്കുകയും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു.

പിന്നീട് ഭാര്യ മരിച്ചതറിയാതെ മൃതദേഹത്തോടൊപ്പം ഇയാൾ ഉറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യ മരിച്ചെന്ന് പിറ്റേ ദിവസം രാവിലെ മനസിലായപ്പോൾ വീട്ടിലുണ്ടായിരുന്ന പണവുമെടുത്ത് ഇയാൾ കടന്നുകളഞ്ഞു. പൊലീസ് സംഘം സംഭവ സ്ഥലത്ത് പരിശോധന നടത്തി ദുബെയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഡൽഹിയിലെ മറ്റൊരു സ്ഥലത്ത് നിന്നാണ് ദുബെയെ പൊലീസ് കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ ദുബെ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രണ്ട് മദ്യക്കുപ്പികൾ, രക്തം പുരണ്ട തലയിണ, 43280 രൂപ എന്നിവ കണ്ടെടുത്തതായി സൗത്ത് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പവൻ കുമാർ അറിയിച്ചു.

Tags:    
News Summary - Delhi: Man kills wife for not serving food after boozing together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.