ന്യൂഡൽഹി: വെള്ളിയാഴ്ച രാത്രി ഡൽഹി ഗേറ്റിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ 15 പേരെ കോടതി രണ്ടുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഘർഷവുമായി ബന്ധപ്പെട്ട് കുട്ടികളടക്കം 40 പേരെയാണ് പൊലീസ് കസ്റ്റഡിയിെലടുത്തത്. ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാനോ അഭിഭാഷകെര കാണാനോ പൊലീസ് അനുവദിച്ചില്ല. ഡൽഹി ഗേറ്റിലും പരിസരത്തും വീടുകൾ കയറിയുള്ള പൊലീസ് അതിക്രമം രാത്രിയും തുടർന്നു. ഇതോടെ, ജെ.എൻ.യു വിദ്യാർഥികളും ജാമിയ സംയുക്ത സമരസമിതിയും ആക്ടിവിസ്റ്റുകളും രാത്രിയിൽ ഡൽഹി െപാലീസ് ആസ്ഥാനം ഉപരോധിച്ചു.
അഭിഭാഷകരുടെ വൻ സംഘം മെട്രോപോളിറ്റൻ മജിസ്ട്രേറ്റിനെ പോയി കണ്ടു. ഇതേത്തുടർന്ന്, കുട്ടികള്‍ക്ക് നിയമസഹായവും വൈദ്യസഹായവും നല്കാന് മജിസ്ട്രേറ്റ് നിർദേശം നൽകുകയായിരുന്നു. കുട്ടികളുടെ അവകാശങ്ങള്‍ മാനിക്കണമെന്നും പൊലീസ് ചെയ്തത് നിയമവിരുദ്ധമായ കാര്യമാണെന്നും മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. ഇതോടെ, പുലർച്ചെയാണ് കുട്ടികളെ പൊലീസ് വിട്ടയച്ചത്.
ഇതിനിടയിൽ കുട്ടികളെ വിട്ടാൽ കീഴടങ്ങാമെന്ന് ഡൽഹി ജമാ മസ്ജിദ് കോമ്പൗണ്ടിൽ സമരം ചെയ്തിരുന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും വ്യക്തമാക്കി. ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടികളിൽ പലരും. സ്റ്റേഷനുള്ളില്െവച്ച് വസ്ത്രം അഴിപ്പിച്ച് ബെൽറ്റ് കൊണ്ട് മർദിച്ചതായി ആശുപത്രിയിലുള്ള കുട്ടികൾ പറഞ്ഞു. അതേസമയം, അറസ്റ്റിലായവർ ജമാ മസ്ജിദില്‍ നമസ്കരിക്കാനായി എത്തിയതാണെന്നും അക്രമത്തിൽ പങ്കില്ലെന്നും ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക റബേക്ക ജോണ്‍ വാദിച്ചു. പ്രതിഷേധക്കാരെ ജയിലില്‍ ഇടുക എന്ന് മാത്രമാണ് പൊലീസിെൻറ ഉദ്ദേശ്യം. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നതെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.