ന്യൂഡൽഹി: ജനജീവിതം ദുഃസ്സഹമാക്കി ഡൽഹിയിൽ ശക്തമായ കാറ്റും മഴയും. തിങ്കളാഴ്ച അര്‍ധരാത്രിയോടെ കേന്ദ്ര തലസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലും ഗുർഗാവിലുമാണ് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തിൽ പൊടിക്കാറ്റ് വീശിയത്. ഇതിൽ വൻ നാശനഷ്ടങ്ങളുണ്ടായി. ഇതിെൻറ തുടർച്ചയായി ഇന്ന് ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളവും തമിഴ്നാടുമടക്കമുള്ള 20ഒാളം സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കാറ്റിെൻറ ആഘാതത്തിൽ നഗരത്തിൽ ചിലയിടങ്ങളിലെ മരങ്ങൾ കടപുഴകുകയും വൈദ്യുത ബന്ധം തകരാറിലാവുകയും ചെയ്തു.
കഴിഞ്ഞയാഴ്ചയുണ്ടായ പൊടിക്കാറ്റിൽ അഞ്ചു സംസ്ഥാനങ്ങളിലായി 120ഒാളം പേർ മരിക്കുകയും മുന്നൂറോളം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്നലെ അർധരാത്രി പി.എസ്.ആർ.െഎ ആശുപത്രിക്ക് സമീപം നിർത്തിയിട്ട ആംബുലൻസിന് തീപിടിച്ച് രണ്ടുപേർ മരിച്ചു. ശക്തമായ പൊടിക്കാറ്റിെൻറ ആഘാതത്തിൽ ആംബുലൻസിനകത്ത് കത്തിച്ചുവെച്ച മെഴുകുതിരിയിൽ നിന്നും തീപടർന്നാണ് രാഹുൽ, ഗുഡ്ഗു എന്നിവർ മരിച്ചതെന്ന് ദൃക്സാക്ഷികളിലൊരാൾ പറഞ്ഞിരുന്നു.
ഉത്തരേന്ത്യയിലെ എേട്ടാളം സംസ്ഥാനങ്ങളിൽ ഇടിമിന്നലും 50 മുതൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റും ഉണ്ടാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. യാത്രക്കാരോട് മുൻകരുതലെടുക്കാൻ ഡൽഹി ട്രാഫിക് പൊലീസ് നിർദേശിച്ചു. ജാഗ്രതാ നിർദേശം ലഭിച്ചിരുന്നുവെന്ന് ഡൽഹി മെട്രോ അധികൃതരും അറിയിച്ചു.
തലസ്ഥാന നഗരിയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസിയാബാദിലും നോയ്ഡയിലുമുള്ള സ്കൂളുകളെല്ലാം അടച്ചുകിടക്കുകയാണ്. ഹരിയാനയിലെയും സ്കൂളുകൾക്ക് ഇന്ന് അവധി നൽകി.
ഉത്തരാഖണ്ഡിൽ കനത്തമഴയിലും കാറ്റിലും നിരവധി കെട്ടിടങ്ങളുടെ മേൽകൂര തകരുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചണ്ഡിഗഡിലും കനത്ത മഴ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കാലാവസ്ഥ കേന്ദ്രത്തിെൻറ പ്രവചനം മുൻനിർത്തി ഹരിയാന സർക്കാർ, മുൻസിപ്പൽ ഉദ്യോഗസ്ഥരുടെ ലീവുകളെല്ലാം റദ്ദാക്കി. ഫയർ ഡിപ്പാർട്ട്മെൻറടക്കമുള്ള അടിയന്തിര സേവനങ്ങളോട് ജാഗ്രത പാലിക്കാനും സർക്കാർ ഉത്തരവിട്ടു. ഡൽഹിയിലെ എല്ലാ ജില്ലകളിലും സേർച്ച് ആൻഡ് റെസ്ക്യൂ ടീമിനെ വിന്യസിച്ചിട്ടുണ്ട്. കൊടുങ്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ച് പുറത്തുപോകരുതെന്ന് ജനങ്ങൾക്കും മുന്നറിയിപ്പും നൽകി.
ഉത്തർപ്രദേശിലും രാജസ്ഥാനിലും ശക്തമായ പൊടിക്കാറ്റുണ്ടായി. ഇരു സംസ്ഥാനങ്ങളിലും സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.
#WATCH Massive sandstorm hits Bikaner's Khajuwala, in Rajasthan pic.twitter.com/YZV4X3GyTl
— ANI (@ANI) May 7, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.