നീതിയുടെ പേരിലുള്ള കൊലയാണ് വധശിക്ഷയെന്ന് നിർഭയ കേസ് പ്രതികൾ

ന്യൂഡൽഹി: നീതിയുടെ പേരിലുള്ള കൊലയാണ് വധശിക്ഷയെന്ന് നിർഭയ കേസ് പ്രതികൾ. കേസിൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹരജിയിലാണ് പ്രതികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട വിനയ് ശർമ, പവൻ ഗുപ്ത എന്നിവരാണ് സുപ്രീംകോടതിയിൽ പുന:പരിശോധന ഹരജി നൽകിയത്. ഹരജി സുപ്രീംകോടതി പിന്നീട് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിർഭയ കേസ് പ്രതികളുടെ ഹരജി പരിഗണിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളാണെന്നും യുവാക്കളാണെന്നുമുള്ള പരിഗണന നൽകി വധശിക്ഷയിൽ ഇളവ് വേണമെന്നാണ് പ്രതികളുടെ ആവശ്യം. സ്ഥിരം കുറ്റവാളികളെല്ലെന്നുള്ളതും പരിഗണിക്കണമെന്ന് പ്രതികൾ ആവശ്യപ്പെടുന്നു.

ഭൂരിപക്ഷം രാജ്യങ്ങളിലും വധശിക്ഷ നിരോധിച്ചിട്ടുണ്ട്. വധശിക്ഷ കുറ്റവാളികളെ മാത്രമാണ് ഇല്ലാതാക്കുന്നത്. കുറ്റത്തെയല്ല എന്നുമുള്ള വാദവും പ്രതിഭാഗം ഉയർത്തി. പ്രതിഭാഗത്തിനും പ്രോസിക്യൂഷനും അവരുടെ വാദങ്ങൾ എഴുതി നൽകാൻ സുപ്രീംകോടതി അവസരം നൽകിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാവും ഹരജിയിലെ അന്തിമ വിധി.

Tags:    
News Summary - Death Penalty "Cold-Blooded Killing In Name Of Justice": Nirbhaya Rapists Tell Supreme Court-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.