ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി ഉണ്ടാക്കിയ ഞെരുക്കം കാരണം കേന്ദ്രജീവനക്കാരുടെ ഡി.എ വർധന തൽകാലം തടഞ്ഞ്വെച്ചേക ്കും. ഇന്ന് ചേരുന്ന കേന്ദ്ര കാബിനറ്റ് ഇത് സംബന്ധിച്ച് തീരുമാനം കൈകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. p>
ഡി.എ വർധിപ്പിക്കാൻ കേന്ദ്ര കാബിനറ്റ് കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. നിലവിലുള്ള 17 ശതമാനം 21 ശതമാനമാക്കി വർ ധിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്്. എന്നാൽ, കോവിഡ് പ്രതിസന്ധിയും ലോക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക ഞെര ുക്കവും കാരണം തീരുമാനം നടപ്പാക്കിയിരുന്നില്ല. ഇൗ സാമ്പത്തിക വർഷം മുഴുവനായി ഡി.എ വർധന തടഞ്ഞ് വെക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ഡി.എ യിൽ വർധന വരുത്തുകയും ഇപ്പോഴത് കുടിശ്ശികയാക്കി വെക്കുകയും െചയ്യുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്. സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കരകയറുേമ്പാൾ ആ കുടിശ്ശിക വിതരണം ചെയ്യാമെന്ന കണക്കുകൂട്ടലിലാണിത്. ഇൗ വർഷം ഡി.എ വർധന വിതരണം ചെയ്യില്ലെന്ന് ഏറെകുടെ ഉറപ്പായിട്ടുണ്ട്.
സർക്കാർ തീരുമാനം 54 ലക്ഷം ജീവനക്കാരെയും 65 ലക്ഷം പെൻഷൻകാരെയും ബാധിക്കുന്നതാണ്. ഡി.എ വർധന നടപ്പാക്കിയാൽ 14,595 കോടിയുടെ അധികബാധ്യതയാണ് സർക്കാറിനുണ്ടാകുക.
കേന്ദ്രജീവനക്കാരുടെ ഒരു ദിവസത്തെ വേതനം വീതം 12 മാസം പി.എം കെയേർസിലേക്ക് പിരിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട ആശ്വാസ പദ്ധതികൾ നടപ്പാക്കാൻ പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ട്രസ്റ്റാണ് പി.എം കെയേർസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.