അഹ്മദാബാദ്/ന്യൂഡൽഹി: ഗതിമാറി സഞ്ചരിച്ച് ‘വായു’ ചുഴലിക്കാറ്റ് ഗുജറാത്ത് തീര ത്തുനിന്നകന്നു. അതിതീവ്ര ചുഴലിക്കാറ്റായി രൂപാന്തരെപ്പട്ട് ‘വായു’ സംസ്ഥാനത്ത് വൻ നാശം വിതച്ചേക്കുമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പിെൻറ അടിസ്ഥാ നത്തിൽ സർവ സന്നാഹങ്ങളുമായി ഗുജറാത്ത് പ്രതിരോധത്തിന് ഒരുങ്ങിയിരുന്നു.
പതിന ായിരങ്ങളെ മാറ്റിപ്പാർപ്പിച്ചും നിരവധി ഗ്രാമങ്ങളിൽ ൈവദ്യുതി ബന്ധം വച്ഛേദിച്ചും ട്രെയിൻ-വിമാന സർവിസുകൾ റദ്ദാക്കിയുമൊക്കെയാണ് വായുവിെൻറ വിനാശകരമായേക്കാവുന്ന വരവിനെതിരെ ഗുജറാത്ത് പ്രതിരോധ സജ്ജരായത്. വായു തൽക്കാലം അകന്നുമാറിയെന്നാണ് സൂചനകളെങ്കിലും അപകടസാധ്യത പൂർണമായും തീരം വിട്ടിട്ടില്ലെന്ന കണക്കുകൂട്ടലിൽ ജാഗ്രത നടപടികൾ വെള്ളിയാഴ്ചവരെ തുടരാനാണ് സംസ്ഥാന സർക്കാറിെൻറ തീരുമാനം.
ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ആർക്കും ഇതുവരെ ജീവാപായം സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റ് നേരത്തേ കണക്കുകൂട്ടിയതിൽനിന്ന് നേരിയതോതിൽ മാറി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയായിരുന്നു. കടലോര ജില്ലയായ ഗിർ സോമനാഥിലെ വെരാവൽ തീരത്തിന് 150 കിലോമീറ്റർ മാറിയാണിപ്പോൾ സഞ്ചരിക്കുന്നത്. അതേസമയം, ‘വായു’ കടലിൽ തുടരുകയാണെന്നും, പടിഞ്ഞാറ് ദിശയിലേക്ക് നേരിയ തോതിൽ മാറിയകന്നെങ്കിലും ഗുജറാത്ത് തീരത്തിന് സമാന്തരമായി ഇത് സഞ്ചരിച്ചേക്കാമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അഡീഷനൽ ഡയറക്ടർ ജനറൽ ദേവേന്ദ്ര പ്രധാൻ പറഞ്ഞു. ചുഴലിക്കാറ്റ് ഇപ്പോഴും അപകടഭീഷണി ഉയർത്തുന്നുണ്ടെന്നും തീരത്ത് നാശംവിതക്കാൻ സാധ്യതയുണ്ടെന്നും സംസ്ഥാന അഡീഷനൽ റവന്യു ചീഫ് സെക്രട്ടറി പങ്കജ് കുമാർ വ്യക്തമാക്കി.
‘വായു’ 900 കിലോമീറ്റർ ചുറ്റളവിലാണ് ആഞ്ഞടിക്കുന്നത്. തീരത്ത് നാശനഷ്ടങ്ങളുണ്ടായേക്കാമെന്നതിനാൽ അടുത്ത 48 മണിക്കൂർ ജാഗ്രത തുടരും’-പങ്കജ് കുമാർ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ വായു ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കുെമന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ തീരദേശ മേഖലകളിലെ മൂന്നുലക്ഷത്തോളം പേരെയാണ് സംസ്ഥാന സർക്കാർ ദ്രുതഗതിയിൽ ഒഴിപ്പിച്ചത്. 560 ഗ്രാമങ്ങളിൽ ൈവദ്യുതി ബന്ധം വിച്ഛേദിച്ചു. പശ്ചിമ റെയിൽവേ നൂറിലധികം ട്രെയിൻ സർവിസുകൾ മുൻകരുതലിെൻറ ഭാഗമായി റദ്ദാക്കി. കച്ചിലെയും സൗരാഷ്ട്രയിലെയും വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇവിടെനിന്ന് അഹ്മദാബാദിലേക്കുള്ള വിമാനങ്ങളെല്ലാം റദ്ദാക്കിയിട്ടുണ്ട്. തുറമുഖങ്ങളുടെ പ്രവർത്തനങ്ങളും നിർത്തിവെച്ചു. കോസ്റ്റ് ഗാർഡ്, ദുരന്ത നിവാരണ സേന, സൈന്യം, നാവിക സേന, എയർഫോഴ്സ്, ബി.എസ്.എഫ്, സ്റ്റേറ്റ് റിസർവ് പൊലീസ് തുടങ്ങിയവയെ സർവസജ്ജമായി നിർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.