ബംഗാൾ ഉൾക്കടലിൽ 'അസാനി' ചുഴലിക്കാറ്റ് രൂപപ്പെട്ടു; മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിയാർജിച്ച് അസാനി ചുഴലിക്കാറ്റായി മാറി. വടക്കുപടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 16 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് കരതൊടില്ലെന്ന് സൂചനയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ചുഴലിക്കാറ്റായി കിഴക്ക്-മധ്യ ബംഗാൾ ഉൾക്കടലിനു മുകളിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു. നാളെയോടെ വടക്കൻ ആന്ധ്രപ്രദേശ് തീരത്ത് എത്താനും തുടർന്ന് ദിശ മാറി ഒഡിഷ തീരത്തിനു സമീപത്തേക്കു നീങ്ങാനും സാധ്യതയുണ്ട്. നിലവിലെ സ്ഥിതിയിൽ കേരളത്തിൽ ചുഴലിക്കാറ്റ് വലിയ സ്വാധീനമുണ്ടാക്കില്ലെന്നാണ് കരുതുന്നത്.

ഒഡിഷയുടെയോ ആന്ധ്രയുടെയോ തീരം തൊടാൻ സാധ്യതയില്ലെന്നും ഈ തീരങ്ങൾക്ക് സമാന്തരമായി കടലിലൂടെ നീങ്ങിയേക്കുമെന്നും ഇന്ത്യ മെറ്ററോളജിക്കൽ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മഹാപത്ര പറഞ്ഞു. തിങ്കളാഴ്ചയോടെ അസാനിയുടെ വേഗം 105-115 കിലോമീറ്ററായേക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കേരളത്തിൽ കാറ്റിന്‍റെ ഗതിമൂലം അടുത്ത അഞ്ചുദിവസം മിന്നലോടെ മഴ തുടർന്നേക്കും. 40-45 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. 

Tags:    
News Summary - Cyclone Asani forms in Bay of Bengal, set to intensify tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.