ന്യൂഡൽഹി: പുതിയ നോട്ടുകൾ പുറത്തിറക്കിയ പശ്ചാത്തലത്തിൽ കള്ളനോട്ടുകൾ തടയാൻ സ്പെഷ്യൽ സെൽ രൂപീകരിക്കാൻ റിസർവ് ബാങ്കിന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിെൻറ നിർദേശം. കള്ളനോട്ടുകൾ, കള്ളപ്പണം എന്നിവ കണ്ടെത്തിയാൽ ലോ എൻഫോഴ്സ്മെൻറ്, അന്വേഷണ ഏജൻസികൾ എന്നിവരെ അറിയിക്കണം. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സംസ്ഥാന പൊലീസിെൻറ ഇക്ണോമിക് ഒഫൻസ് വിങ്സിനെ വിവരമറിയിക്കണമെന്നും ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിെൻറ പ്രധാനലക്ഷ്യം കള്ളനോട്ടുകളുടെ വ്യാപനം തടയുകയെന്നതാണ്. കള്ളനോട്ട് ഇടപാടുകൾ നടക്കുന്നുണ്ടോയെന്നത് പോസ്റ്റ് ഒാഫീസുകളും ബാങ്കുകളും ശ്രദ്ധിക്കണം. അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ധനമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്.
ആർ.ബി.െഎയും മറ്റു ബാങ്കുകളും ഇടപാടുകളിൽ അതിസൂക്ഷ്മത പാലിക്കണമെന്നും കള്ളനോട്ടുകൾ കണ്ടെത്താൻ സ്പെഷ്യൽ സെൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.