ന്യൂഡൽഹി: മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി) ഉദ്യോഗത്തിലും വിദ്യാലയ പ്രവേശനത്തിലും സംവരണാനുകൂല്യം ലഭിക്കാനുള്ള കുടുംബ വാർഷിക വരുമാനപരിധി എട്ടു ലക്ഷം രൂപയിൽനിന്ന് 12 ലക്ഷമാക്കുന്ന കാര്യം സർക്കാറിെൻറ സജീവ പരിഗണനയിൽ.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഒക്ടോബർ, നവംബറിൽ നടക്കാനിരിക്കേ, ഇതുസംബന്ധിച്ച നീക്കം വേഗത്തിലായതിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. ഒ.ബി.സി വിഭാഗം വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള (41 ശതമാനം) സംസ്ഥാനമാണ് ബിഹാർ.
ക്രീമിലെയർ നിശ്ചയിക്കുന്നതിന് വാർഷിക വരുമാനം കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്താനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ക്രീമിലെയർ പരിധി വർധിപ്പിക്കാനുള്ള നിർദേശം പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് അധ്യക്ഷനായ മന്ത്രിതല സമിതി കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്കുവെച്ചതാണ്. എന്നാൽ, കോവിഡ് പ്രതിസന്ധിക്കിടയിൽ ഫയൽ അനങ്ങിയില്ല. ശമ്പളം വാർഷിക വരുമാനം കണക്കാക്കുന്നതിൽ ഉൾപ്പെടുത്താനാണ് കേന്ദ്രം ആലോചിക്കുന്നത്. എന്നാൽ, കൃഷിയിൽനിന്നുള്ള വരുമാനം തുടർന്നും ഒഴിവാക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.