മമതയെ തള്ളാതെ, ബി.ജെ.പിയെ വിമർശിച്ച് സി.പി.എം

ന്യൂഡൽഹി: പശ്ചിമബംഗാളിൽ വിദ്യാസാഗറിെൻറ പ്രതിമ തകർത്ത കഴിഞ്ഞ ദിവസത്തെ അക്രമങ് ങളിൽ തൃണമൂൽ കോൺഗ്രസിനെതിരെ ഒന്നും പറയാതെ ബി.ജെ.പിയെ നിശിതമായി വിമർശിച്ച് സി.പി. എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

ബംഗാളിനെ ആസൂത്രിതമായി അക്രമിക്കുകയാണ് ആർ.എസ്.എസും ബി.ജെ.പിയും. വിദ്യാസാഗറിെൻറ ആശയങ്ങളെ എതിർത്തുപോന്നവരാണ് സംഘ്പരിവാർ. ബംഗാളിെൻറ നെഞ്ചു തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാൽ, ബംഗാൾ കീഴടങ്ങില്ല. അറിവിെൻറ സാഗരമായിരുന്നു വിദ്യാസാഗറെന്നും ബംഗാളിെൻറ വികാരമാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. വോട്ടിൽ കണ്ണുവെച്ച് ബി.ജെ.പി നടത്തുന്ന അക്രമരാഷ്ട്രീയത്തെ കോൺഗ്രസും അപലപിച്ചു. വിഭാഗീയതയും അക്രമവും സംഘർഷാന്തരീക്ഷവും സൃഷ്ടിക്കുന്നതാണ് ബി.ജെ.പിയുടെ എക്കാലത്തെയും സ്വഭാവമെന്ന് പാർട്ടി വക്താവ് അഭിഷേക് സിങ്വി പറഞ്ഞു.

Tags:    
News Summary - CPM West bengal-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.