ബംഗളൂരു: കർണാടകയിലെ ധാർവാഡ് ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിൽ നടന്ന രക്ഷകർതൃ -അധ്യാപക യോഗത്തിൽ പങ്കെടുത്ത എട്ട് അധ്യാപകർക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായമറിയുന്നതിനും നിർദേശങ്ങൾക്കായും സംസ്ഥാനത്തെ സ്വകാര്യ, എയ്ഡഡ്, സർക്കാർ സ്കൂളുകളിൽ അധ്യാപക-രക്ഷകർതൃ യോഗം ചേരാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ജൂൺ ആറിനാണ് യോഗം നടത്തിയത്. 24 രക്ഷിതാക്കളും അധ്യാപകരും യോഗത്തിൽ പങ്കെടുത്തു. ഇതിൽ എട്ട് അധ്യാപകരുടെ പരിശോധന ഫലമാണ് പോസിറ്റിവായത്.
ശിവമൊഗ്ഗയിൽനിന്നെത്തിയ അധ്യാപികക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അധ്യാപികയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന മറ്റു ഏഴ് അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ സ്കൂളിലെത്തിയ മറ്റു അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്.
സംഭവത്തെ തുടർന്ന് അണുനശീകരണത്തിനായി സ്കൂൾ അടച്ചുപൂട്ടി. സ്കൂളിലെ മറ്റ് അധ്യാപകരും േയാഗത്തിൽ പങ്കെടുത്ത രക്ഷിതാക്കളും നിരീക്ഷണത്തിലാണെന്നും ഇവരെ പരിശോധനകൾക്ക് വിധേയമാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.