ലഖ്നോ: കോവിഡ്ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ യു.പിയിൽ ഏർപ്പെടുത്തിയ കർഫ്യു നീട്ടി. മെയ് 24 വരെയാണ് കർഫ്യു നീട്ടാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
കോവിഡ് ടെസ്റ്റ് പൂർണമായും സൗജന്യമാക്കുമെന്ന് യു.പി സർക്കാർ പ്രഖ്യാപിച്ചു. വാക്സിൻ വിതരണവും സൗജന്യമായിരിക്കും.ഇത് കൂടാതെ ബി.പി.എൽ കുടുംബങ്ങൾക്ക് അടുത്ത മൂന്ന് മാസത്തേക്ക് മൂന്ന് കിലോ ഗോതമ്പും രണ്ട് കിലോ അരിയും നൽകുമെന്നും യോഗി ആദിത്യനാഥ് സർക്കാർ അറിയിച്ചു. 15 കോടി പേർക്ക് ഇതിെൻറ ഗുണം ലഭിക്കും. ദിവസവേതനക്കാർ, തെരുവ് കച്ചവടക്കാർ, ഇ-റിക്ഷ ഡ്രൈവർമാർ, ബാർബർമാർ തുടങ്ങിയവർക്ക് 1000 രൂപ ധനസഹായം നൽകും. ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക ഇൻഷൂറൻസും ഏർപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ 12,547 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 28,404 പേർ രോഗമുക്തി നേടി. 2.56 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. 1,77,643 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.