ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസിനെ കോവിഡ് വൈറസ് പ്രഭവ കേന്ദ്രമായി സര്ക്കാ റും മാധ്യമങ്ങളും വിശേഷിപ്പിച്ചതോടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ മുസ്ലിം ന്യൂ നപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ആക്രമണങ്ങളും ബഹിഷ്കരണങ്ങളും അരങ്ങേറിത്തുടങ്ങി.
ഡല്‍ഹിയിലും ഹരിയാനയിലും ഗുജറാത്തിലും ഈ തരം ആക്രമണങ്ങള്‍ നടന്നു. ഞായറാഴ്ച പ്രധാന മന്ത്രിയുടെ ആഹ്വാന പ്രകാരം വിളക്കണച്ചതിനു പിറകെ ഹരിയാനയിലെ ഗുരുഗ്രാമില്‍ ആതിഫ ് വാഴ്സി എന്നയാളും കുടുംബവും ആക്രമിക്കപ്പെട്ടു. തെൻറ അയല്‍ക്കാരായ സോനുവും ഭൂട്ടയും വീടിനകത്തേക്ക് അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുെന്നന്ന് വാര്‍സി പൊലീസിന് നല്കിയ പരാതിയില്‍ ബോധിപ്പിച്ചു.
മാതാവിനോട് പ്രദേശം വിട്ടൊഴിയാന്‍ ആവശ്യപ്പെട്ട സംഘം ബന്ധുവായ മുബീന് ഖാനെയും വാര്‍സിയെയും ഇഷ്ടികകൊണ്ട് ആക്രമിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡല്‍ഹിയിലെ ബവാനക്കടുത്ത ഹരിവാലി ഗ്രാമത്തില്‍ മുസ്ലിം യുവാവ് ആക്രമിക്കപ്പെട്ടു. ശംശാദ് അലി എന്ന 30കാരനാണ് ആക്രമണത്തിനിരയായത്. നവീന്‍, പ്രശാന്ത് പ്രമോദ് എന്നിവരടങ്ങുന്ന സംഘം കോവിഡ് വൈറസുണ്ടെന്ന് പറഞ്ഞ് ശംശാദ് അലിയെ ആക്രമിക്കുകയായിരുന്നു. ഗുജറാത്തിലെ സൂറത്തിലും സമാന ആക്രമണം നടന്നു. ഗുരുഗ്രാമില്തന്നെ മറ്റൊരു സംഭവത്തില്‍ ധാന്‍കോട്ട് ജുമാ മസ്ജിദിന് പുറത്ത് ആക്രമികള്‍ വെടിയുതിർത്തു.
വര്‍ഗീയ ആക്രമണം നടന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മുസ്തഫാബാദിലെ പച്ചക്കറി ഉന്തുവണ്ടിയില്‍ വില്ക്കുന്നവരെ കോവിഡ് വൈറസ് പരത്തുന്നവരാണെന്ന് പറഞ്ഞ് ദയാല്‍ പൂരില്‍നിന്ന് മടക്കി അയച്ചു. രാജസ്ഥാനിലെ ജയ്പൂരിലും ഹാല്ഡിഘട്ടിലും മുസ്ലിം തെരുവു കച്ചവടക്കാര്‍ക്കെതിരെ ബഹിഷ്കരണം തുടങ്ങി.
മേലില്‍ തങ്ങളുടെ കോളനികളിലേക്ക് വരരുതെന്ന മുന്നറിയിപ്പുമായാണ് മുസ്ലിം കച്ചവടക്കാരെ തിരിച്ചയക്കുന്നത്. മുസ്ലിംകളായ തെരുവുകച്ചവടക്കാരെയും ഉന്തുവണ്ടിക്കാരെയും കച്ചവടക്കാരെയും ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന നിരവധി വിഡിയോകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.