ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന രാപ്പകൽ സഹ നസമരം കോവിഡ് 19 ഭീഷണി ചൂണ്ടിക്കാട്ടി അവസാനിപ്പിക്കാനുള്ള നീക്കത ്തെ പ്രതിരോധിച്ച് ശാഹീൻബാഗിലെ സ്ത്രീകൾ. വൈറസ്ബാധ തടയാനുള്ള എല്ലാ സുരക്ഷ മുൻകരുതലും സ്വീകരിച്ച് അതിജീവന സമരം മുന്നോട്ടുപോകുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
50ൽ താഴെ സ്ത്രീകൾ മാത്രമാണ് ഒരു സമയം സമരപ്പന്തലിലുണ്ടാവുക. ഇവർക്ക് ഇരിക്കാൻ നിശ്ചിത അകലത്തിൽ ബെഞ്ചുകൾ ക്രമീകരിച്ചു. പ്രായമായവരേയും കുട്ടികളേയും സമരപ്പന്തലിൽനിന്നും മാറ്റി. സമരപ്പന്തലില്‍ എത്തുന്നവർക്ക് വളണ്ടിയർമാർ സാനിറ്റൈസര്‍ നല്‍കുകയും നിശ്ചിത ഇടവേളകളില്‍ സമരപ്പന്തല്‍ അണുമുക്തമാക്കുകയും ചെയ്യും.
കോവിഡ് വ്യാപിക്കുന്നതിനാൽ സമരക്കാരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അഭിഭാഷകനായ അശുതോഷ് ദുബെ പൊതുതാൽപര്യ ഹരജി നൽകിയിരുന്നു. രാജ്യത്തെ മുഴുവന്‍ സമരക്കാരെയും ഒഴിപ്പിക്കണമെന്ന് കാണിച്ച് മറ്റൊരു ഹരജിയും കോടതിയില്‍ എത്തിയിട്ടുണ്ട്.
സമരക്കാരെ മാറ്റണമെന്ന് ദേശീയ ബാലാവകാശ കമീഷൻ പൊലീസിന് നിർദേശം നൽകിയിരുന്നു. അതേസമയം, നിയമം പിൻവലിക്കുംവരെ പൗരത്വ സമരം തുടരുമെന്ന് ശാഹീൻബാഗ് സ്ത്രീകൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.