ഡെറാഡൂൺ: കോവിഡ് രണ്ടാം തരംഗത്തിനിടയിലും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചതിനെ തുടർന്ന് നിയന്ത്രണം ശക്തമാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മസൂറിയിലെത്തുന്ന സഞ്ചാരികൾക്ക് ഉത്തരാഖണ്ഡ് സർക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. മസൂറിയിൽ വൻതോതിൽ സഞ്ചാരികൾ എത്തിയതിനെ തുടർന്നാണ് നടപടി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ വരുന്നവരെ കൊലുഹകേട്ടിൽ തടയുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിനെ തുടർന്ന് നിരവധി പേരാണ് മസൂറിയിലെത്തുന്നത്. ഇവരൊന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നില്ല. ഇതുമൂലം കോവിഡ് മൂന്നാം തരംഗമുണ്ടാവുമെന്നാണ് ആശങ്ക. ഇതിനാലാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. ഹരിദ്വാറിലും സമാനസാഹചര്യമാണ് നില നിൽക്കുന്നതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ മറ്റൊരു ടൂറിസം കേന്ദ്രമായ നൈനിറ്റാളിൽ വാരാന്ത്യങ്ങളിൽ ഇരുചക്ര യാത്രികർക്ക് നിരോധനമേർപ്പെടുത്തി. അതേസമയം, ഹിമാചൽപ്രദേശിലെ മണാലിയിൽ വലിയ രീതിയിൽ വിനോദസഞ്ചാരികൾ എത്തുന്നതിൽ ആശങ്കയുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. എന്നാൽ, മണാലിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഹിമാചൽപ്രദേശ് സർക്കാർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.