ന്യൂഡൽഹി: ഇന്ത്യയിൽ ഒരാൾക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയി. ഗുരുഗ്രാമിലെ പേടിഎം കമ്പനിയിലെ ജീവനക്കാരനാണ് അവസാനമായി കൊറോണ സ്ഥിരീകരിച്ചത്. അടുത്തിടെ ഇയാൾ ഇറ്റലി സന്ദർശിച ്ചിരുന്നു. കൊറോണ ബാധ വ്യാപകമായി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് ഇറ്റലി.
നേരത്തെ ഇറ്റലിയിൽ നിന്നെത്ത ിയ 14 വിനോദസഞ്ചാരികൾക്കും ഒരു ഇന്ത്യക്കാരനും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവരെ ഡൽഹിയിലെ ഐ.ടി.ബി.പി ക്യാമ്പില േക്ക് മാറ്റി. ഈ ക്യാമ്പിലെ ആറ് പേർക്ക് കൂടി കോവിഡ്-19 സംശയിക്കുന്നുണ്ട്.
ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ പ ൗരൻമാരെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിശോധനകൾക്ക് ശേഷമാവും ഇവരെ ഇന്ത്യയിൽ പ്രവേശിപ്പിക്കുക. കോവിഡ്-19യുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്താൻ മന്ത്രിതല സംഘത്തിൻെറ യോഗം ചേരും. വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്നവരെ പരിശോധിക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇറ്റലി അവരുടെ പൗരൻമാരെ ഇപ്പോൾ തിരിച്ചയക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തിൽ ഹോളി ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യപ്രവർത്തകർ നിർദേശിച്ചു. ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മഹാരാഷ്ട്രയിലും രണ്ട് പേർക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നു. മുംബൈ, പൂണെ എന്നിവടങ്ങളിൽ രോഗബാധ സംശയിക്കുന്ന രണ്ട് പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
രാജ്യാന്തര യാത്രികർക്ക് പരിശോധന
എല്ലാ രാജ്യാന്തര വിമാനയാത്രക്കാർക്കും ഇനി പരിശോധന നടത്തുമെന്ന് കേന്ദ്രമന്ത്രി ഹർഷവർധൻ. രണ്ടു മാസത്തിനിടെ 5,89,000 പേരെ പരിശോധിച്ചു. നേപ്പാൾ അതിർത്തിയിൽ 10 ലക്ഷംപേരെയും പരിശോധിച്ചു. കോവിഡ് കണ്ടെത്തിയ ഇറ്റാലിയൻ സഞ്ചാരികളിൽ 14 പേരെ ഡൽഹിയിൽ പ്രത്യേക വാർഡിലേക്കു മാറ്റി. കഴിഞ്ഞമാസം രാജസ്ഥാനിലെ ജയ്പുരിലേക്ക് യാത്രചെയ്തവരാണ് ഇവർ.
വിദേശത്ത് 17 ഇന്ത്യക്കാർക്ക് വൈറസ് ബാധ
ജപ്പാനിലുള്ള വിനോദസഞ്ചാര കപ്പലിൽ 16ഉം യു.എ.ഇയിൽ ഒരാൾക്കും അടക്കം 17 ഇന്ത്യക്കാരാണ് വിദേശത്ത് കോവിഡ് ബാധിതരായി ഉള്ളതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയിൽ പറഞ്ഞു. മുൻകരുതലായി ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർ ഇന്ത്യയിലേക്ക് വരുന്നതിന് വിലക്കേർപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.